Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ദേരയെ ആരു നയിക്കും; വളര്‍ത്തുമകള്‍ ഹണിപ്രീതും മകന്‍ ജസ്മീതും വിപാസനയും രംഗത്ത്

28 AUGUST 2017 08:45 PM IST
മലയാളി വാര്‍ത്ത

ഗുര്‍മീത് റാം റഹീമിന്റെ സാമ്രാജ്യത്തിന്റെ ഉള്ളറകളെക്കുറിച്ച് കൃത്യമായ വിവരം ആര്‍ക്കുമില്ല. ഒരു പക്ഷെ അടുത്ത അനുയായികള്‍ക്ക് പോലും ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടാകില്ല. കടലുകണക്കെ വ്യാപിച്ചു കിടക്കുന്നതാണ് ആരേയും ഭയപ്പെടുത്തുന്നതാണ് ആ സാമ്രാജ്യം. ശതകോടികളുടെ ഗുണിതങ്ങളെക്കാള്‍ സ്വത്ത് വകയാണ് ഗുര്‍മീതിന്റെ സാമ്രാജ്യം.

ബലാത്സംഗക്കേസില്‍ കുടുങ്ങി ആശാന്‍ ഇരുമ്പഴിയെണ്ണുമ്പോള്‍ പുറത്ത് ചര്‍ച്ച സജീവമാകുകയാണ്. ആരാകും ദേര സച്ഛാ സൗദയെ നയിക്കുകയെന്നതിനപ്പുറം കോടികള്‍ വരുന്ന സാമ്രാജ്യം ഭരിക്കുകയെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ തര്‍ക്കമുണ്ടെന്നാണ് സൂചന. ദേരയുടെ ആത്മീയഗുരു സ്ഥാനത്ത് ഗുര്‍മീത് തുടരുമെങ്കിലും വിവിധ സ്ഥാപനങ്ങളുടെ അധികാരവും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും ആരുടെ കൈയ്യിലാകുമെന്നതാണ് ചോദ്യം.

പ്രധാനമായും മൂന്ന് പേരുകളാണ് ഉയര്‍ന്നു വരുന്നത്. ഗുര്‍മീതിന്റെ മകന്‍ ജസ്മീത് സിങ്, വളര്‍ത്തുമകളെന്ന പേരില്‍ അറിയപ്പെടുന്ന ഗുര്‍മീതിന്റെ ഏറ്റവും പ്രിയ ശിഷ്യ ഹണി പ്രീതും ദേരയുടെ അധികാരസ്ഥാനങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സന്യാസിനി വിപാസനയുമാണ് ആ മൂന്നുപേര്‍.

ഗുര്‍മീതിനും ഭാര്യ ഹര്‍ജീത് കൗറിനും മൂന്നു മക്കളാണുള്ളത്. ഒരാണും രണ്ടു പെണ്ണും. മകനായ ജസ്മീത് സിങ് ബിസിനസ് രംഗത്തും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. പെണ്‍മക്കളായ ചരണ്‍ജിത്, അമര്‍പ്രീത് എന്നിവര്‍ വിവാഹിതരാണ്. അതുകൊണ്ടുതന്നെ പെണ്‍മക്കള്‍ അധികാരസ്ഥാനം കൈയ്യാളാനുള്ള സാധ്യത കുറവാണ്. സ്വാഭാവികമായി അധികാരകൈമാറ്റമെന്ന വാദമാണ് ജസ്മീതിന്റെ പിടിവള്ളി.

അച്ഛനു ശേഷം മകന്‍ എന്ന നാട്ടുനടപ്പിലാണ് കണ്ണ്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ദേരയുടെ ചരിത്രം ജസ്മീതിന് എതിരാണ്. 1948 മുതലുള്ള ദേരയുടെ ചരിത്രത്തില്‍ ഗുരുവിന്റെ കുടുംബാംഗങ്ങള്‍ അടുത്ത ഗുരുവാകാറില്ലെന്നതാണ് ദേരയിലെ ചരിത്രം. റാം റഹീം ഗുരുവായതും അങ്ങനെ തന്നെയാണ്.

എന്നാല്‍ 2007 ല്‍ ബലാത്സംഗക്കേസില്‍ നില്‍ക്കകളളിയില്ലാതായ ഗുര്‍മീത് മകനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൈമുതലാക്കിയുള്ള നീക്കങ്ങള്‍ക്കായിരിക്കും ജസ്മീത് നടത്തുക. ബിസിനസില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന ജസ്മീത് ആശ്രമകാര്യങ്ങളില്‍ എത്രത്തോളം മികവ് പുലര്‍ത്തുമെന്ന ആശങ്ക പൊതുവെ ഉയര്‍ന്നിട്ടുണ്ട്.

മകന്‍ ജസ്മീതെന്നല്ല, മറ്റാരെക്കാളും ഗുര്‍മീതിന് പ്രീയപ്പെട്ടത് ഹണിപ്രീതാണെന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. വളര്‍ത്തുമകളെന്ന വിശേഷണം പരസ്യമായി തന്നെ സ്വാമി ഹണിക്ക് നല്‍കിയിട്ടുണ്ട്. മാത്രമല്ല സ്വാമിയുടെ നിഴല്‍ പോലെയാണ് ഇവരുടെ സഞ്ചാരം. കോടതിയില്‍ ഹാജരാകാന്‍ വിമാനത്തില്‍ പറന്നപ്പോഴും സ്വാമിക്ക് കൂട്ടായി ഇവരുണ്ടായിരുന്നു. ഇന്ന് വിധി വന്ന ശേഷം ജയിലറയ്ക്കുള്ളില്‍ ഗുര്‍മീതിന് കൂട്ടായി താനുണ്ടാകണമെന്ന ആവശ്യം ഹണി പ്രീത് കോടതിയിലും ഉന്നയിച്ചിരുന്നു.

ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര് പ്രിയങ്ക തനേജ എന്നാണ്. പല വിധത്തിലുള്ള വിശേഷണങ്ങളാണ് പപ്പയുടെ സ്വന്തം എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന ഹണി പ്രീതിനുള്ളത്. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളെന്നാണ് സ്വയം പറയുന്നത്. റോക്സ്റ്റാര്‍ സന്യാസിയുടെ എന്ത് ആഗ്രഹവും സഫലീകരിക്കാന്‍ ഈ വളര്‍ത്തുമകള്‍ ഒപ്പമുണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയിയലും സജീവ സാന്നിധ്യമാണ് വളര്‍ത്തുമകള്‍.

ആള്‍ദൈവത്തിന്റെ അപദാനങ്ങല്‍ വാഴ്ത്തിപ്പാടിയ മെസേജ് ടു ഗോഡ് എന്ന സിനിമയുടെ അണിയറയിലും ഹണിപ്രീത് തന്നെയായിരുന്നു. ഗുര്‍മീത് റാം റഹീം സിംഗിന്റെ പബ്ലിസിറ്റി വര്‍ദ്ധിപ്പിക്കാന്‍ വേണ്ട തന്ത്രങ്ങല്‍ ഒരുക്കുകയാണ് വളര്‍ത്തു മകളുടെ പ്രധാന ചുമതലയായിരുന്നത്. 2009 ലാണ് ഇവരെ വളര്‍ത്തുമകളായി ഗുര്‍മീത് പ്രഖ്യാപിച്ചത്. ആശ്രമത്തിലെ അലിഖിത അധികാരത്തിന്റെ കാര്യത്തില്‍ മറ്റാരെക്കാളും ശക്ത ഹണിപ്രീതാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ വിവിധകോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നത് ഹണിയുടെ മുന്നോട്ട് പോക്കിനെ ബാധിക്കും.

ദേരയിലെ അധികാര സ്ഥാനങ്ങളില്‍ നിലവില്‍ രണ്ടാമതുള്ളത് ഗുരു ബ്രഹ്മചാരി വിപാസന എന്ന സന്യാസിനിയാണ്. മാനേജ്‌മെന്റ് സംഘത്തെ നയിക്കുന്നതും മറ്റാരുമല്ല. നമ്പാര്‍ദാര്‍ എന്നാണ് ഇവര്‍ പൊതുവെ അറിയപ്പെടുന്നത്. ഗുര്‍മീത് ജയിലില്‍ കഴിയുന്ന കാലത്തോളം വിപാസന അധികാരം കയ്യാളട്ടെയെന്ന ആവശ്യം ദേരയ്ക്കകത്ത് ശക്തമാണ്.

ഇരുമ്പഴിക്കുള്ളിലാണെങ്കിലും ദേര സച്ഛയില്‍ ഗുര്‍മീതിന്റെ സ്ഥാനത്തിന് ഇളക്കമുണ്ടാകില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ജയിലില്‍ കിടന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ശക്തിയായി ബലാത്സംഗസ്വാമി തുടരുമെങ്കിലും പേരിന് ഒരാള്‍ ഗുരുസ്ഥാനത്ത് എത്തേണ്ടിയിരിക്കുന്നു. അക്കാര്യത്തിലെ അവസാന വാക്ക് ഗുര്‍മീത് തന്നെയായിരിക്കുമെന്നുറപ്പാണ്. മകനോ, വളര്‍ത്തുമകളോ, സന്യാസിനിയോ ആരാണ് അധികാരസ്ഥാനത്തെത്തുമെന്ന് കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (9 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (15 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (21 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (27 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (45 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (50 minutes ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (4 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (4 hours ago)

Malayali Vartha Recommends