യുവതിയോടൊപ്പം താമസിച്ചിരുന്ന യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവതി കസ്റ്റഡിയിൽ
യുവതിയോടൊപ്പം താമസിച്ചിരുന്ന യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെയും യുവതിയുടെയും പേര് വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്തിടെയാണ് ഇരുവരും ഒരുമിച്ച് താമസം (ലിവിംഗ് ടുഗെദർ) ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വഴക്കിനിടെ യുവാവ് സ്വയം കഴുത്തറക്കാൻ ശ്രമിച്ചതായാണ് പ്രാഥമിക നിഗമനം.
കൊൽക്കത്ത നഗരത്തിലെ ബിജോയ്ഗഢിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. വഴക്കിനെത്തുടർന്ന് വീടിന്റെ വാതിൽ അകത്ത് നിന്നും പൂട്ടി യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്ന് ഒപ്പം താമസിച്ചിരുന്ന യുവതി പറയുന്നു. യുവാവിന്റെ മുറിവിൽ ടേപ്പ് ഒട്ടിച്ച് രക്തം ഒഴുകുന്നത് തടയാനും യുവതി ശ്രമിച്ചിട്ടുണ്ട്.
എന്നാൽ പൊലീസ് പൂർണമായും ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. യുവതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം, ഫൊറൻസിക് വിദഗ്ധർ സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
https://www.facebook.com/Malayalivartha