18 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം അധ്യാപകർ ചെയ്തത്..

മുൻപ് വീട് കഴിഞ്ഞാൽ കുട്ടികൾ സുരക്ഷിതരായിരുന്നത് സ്കൂളുകളിലായിരുന്നു. എന്നാൽ ഇന്ന് വീടുകളിലും സ്കൂളുകളിലും കുട്ടികൾ സുരക്ഷിതരല്ല. പ്രത്യേകിച്ച് പെൺകുട്ടികൾ. സ്കൂളിൽവച്ചുള്ള പീഡനവും തുടർന്ന് ഗർഭിണിയാകുന്നതും അപൂർവകഥയല്ല. രാജസ്ഥാനിലെ സികർ ജില്ലയിൽ നിന്നും മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുകയാണ്.
സ്കൂൾ ഡയറക്ടറും അധ്യാപകനും ചേർന്ന് വിദ്യാർഥിനിയായ പതിനെട്ടുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെണ്‍കുട്ടിയെ ഡയറക്ടറും അധ്യാപകനും ചേർന്ന് ഷാഹ്പുരയിലെ ക്ലിനിക്കിലെത്തിച്ച് ഗർഭഛിദ്രത്തിനും വിധേയയാക്കി. ഗർഭഛിദ്രത്തിനുശേഷം പെണ്‍കുട്ടിയുടെ ആരോഗ്യം വഷളായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.
ഒഴിവുള്ള ദിവസങ്ങളിൽ സ്പെഷൽ ക്ലാസുകളുണ്ടെന്നു പറഞ്ഞ് പെണ്‍കുട്ടിയെ സ്കൂളിലേക്കു വിളിച്ചുവരുത്തിയശേഷമായിരുന്നു പീഡനമെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ജയ്പൂരിലെ ആശുപത്രിയിൽ പെണ്‍കുട്ടി ഇപ്പോൾ ചികിത്സയിലാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ ഡയറക്ടർ ഡോ.രജനിഷ് ശർമ, അധ്യാപകനായ ജഗത് സിംഗ് ഗുർജർ എന്നിവർക്കെതിരേ കൂട്ടബലാത്സംഗത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡയറക്ടർക്കും ഭാര്യക്കുമെതിരേ പെണ്‍കുട്ടിയുടെ അനുമതി കൂടാതെ ഗർഭഛിദ്രം നടത്തിയതിനും കേസെടുത്തു.
https://www.facebook.com/Malayalivartha


























