അമ്മ സ്വന്തം മകനെ കൊല്ലാൻ 50,000 രൂപയുടെ കൊട്ടേഷൻ നൽകി

ഇളയമകനെ കൊല്ലാൻ 'അമ്മ മൂത്തമകന് 50,000 രൂപയുടെ കൊട്ടേഷൻ നൽകി. മുംബൈയിലെ ഭയാന്‍ഡറിലാണ് സംഭവം. രജനി എന്ന 55 കാരിയായ സ്ത്രീയാണ് ആദ്യ ബന്ധത്തിലെ മകനും 25 കാരനുമായ സീതാറാമിന് രണ്ടാം ബന്ധത്തിലെ ഇളയമകന്‍ രാം ചരണ്‍ ദ്വിവേദിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്.
ആറുമാസമായി നിരന്തരം ഇളയമകന്റെ ലൈംഗികപീഡനം സഹിച്ചിരുന്നു. തുടർന്ന് ശല്യം മറ്റു സ്ത്രീകളിലേക്ക് കൂടി കടന്നതോടെയാണ് മൂത്ത മകന് ഇളയവനെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്.
ആഗസ്റ്റ് 21 നായിരുന്നു രാംചരണിന്റെ മൃതദേഹം വാസയിലെ ഒരു പാറക്കുളത്തില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ കത്തിവരഞ്ഞ പാടുകള്‍ കണ്ടതോടെ പോലീസിന് സംശയമായി. കയ്യില്‍ രാം ചരണ്‍ എന്നും രജനി എന്നും പച്ചകുത്തിയിട്ടുണ്ടായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ രജനിയെ വിളിച്ച് അന്വേഷിച്ചെങ്കിലും അറിയില്ലെന്ന് പറഞ്ഞതോടെ ഒരു വിവരവും കിട്ടാതെ മൃതദേഹത്തിന്റെ ചിത്രം പല്‍ഗര്‍ ജില്ലയിലെ മുഴൂവന്‍ സ്ഥലത്തും താനെ, മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലും ല്‍ പോലീസ് പതിച്ചു.
ഒരു മാസത്തിന് ശേഷം സെപ്തംബര്‍ 14 ന് സുനിതാശര്‍മ്മ എന്ന യുവതി ഭയാന്‍ഡര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി രാംചരണിനെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയത്. ഇത് കേസ് തെളിയുന്നതിലേക്ക് വെളിച്ചം വീശി. രാംചരണിന്റെ വീട് സന്ദര്‍ശിച്ച അന്വേഷണോദ്യോഗസ്ഥര്‍ രജനിയെ വീണ്ടും ചോദ്യം ചെയ്യുകയും മകന്റേതായിട്ടും എന്തുകൊണ്ടാണ് നേരത്തേ മൃതദേഹം തിരിച്ചറിയാതിരുന്നതെന്ന് ചോദിക്കുകയും ചെയ്തു.
എന്നാല്‍ മകന്‍ ആഗസ്റ്റ് 19 ന് 8 മണിക്ക് വീടു വിട്ടു പോയതാണെന്നും അതിന് ശേഷം കുടുംബവുമായി ബന്ധപ്പെട്ടിട്ടേയില്ലെന്നുമായിരുന്നു മറുപടി. മകനെ കാണാതായിട്ടും പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മകന്‍ വാസയിലെ ഒരു ഫാക്ടറിയിലെ പണിക്കാരനാണെന്നും അറിയിക്കാതെയും വീട്ടില്‍ വരാതെയും മാസങ്ങളോളം കഴിയുന്ന പതിവുണ്ടെന്നും പറഞ്ഞു. എന്നാല്‍ കൂടുതല്‍ നടത്തിയ ചോദ്യം ചെയ്യലില്‍ രജനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇളയ മകനെ ഇല്ലാതാക്കാന്‍ മൂത്തമകന് 50,000 രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതായി തുറന്നു പറഞ്ഞു. അമിതാസക്തിയുള്ള രാംചരണ്‍ പതിവായി രജനിയെ പീഡിപ്പിച്ചിരുന്നു. ഇത് പിതാവ് രാംദാസിനോട് പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
രണ്ടു വര്‍ഷം മുമ്പ് രജനിയെ ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് കൊണ്ടുവന്ന് അവിടെ വെച്ചാണ് രാംചരണ്‍ ആദ്യം പീഡിപ്പിച്ചത്. അതിന് ശേഷം ബന്ധത്തില്‍ പെട്ട മറ്റൊരു സ്ത്രീയെയും ഇയാള്‍ പീഡിപ്പിച്ചു. അവര്‍ പോലീസില്‍ പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാംചരണിന്റെ പീഡനം പതിവാകുകയും സഹിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറുകയും ചെയ്തതോടെ രജനി എല്ലാം തന്റെ ആദ്യ ബന്ധത്തിലെ മകന്‍ സീതാറാമിനെ അറിയിക്കുകയും ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലെ മകനായ രാംചരണെ ഇല്ലാതാക്കാന്‍ 50,000 രൂപ നല്‍കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് ആഗസ്റ്റ് 20 ന് പുലര്‍ച്ചെ രണ്ടു മണിക്ക് സീതാറാം എഴുന്നേല്‍ക്കുകയും രാം ചരണെ വിളിച്ചുണര്‍ത്തുകയും താന്‍ കൊണ്ടിട്ട വാഹനം നോക്കാന്‍ കൂടെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പോകുമ്പോള്‍ രാകേഷ് യാദവ്, കേശവ് മിസ്ത്രി എന്നിവരെയും കൂട്ടി ഗോഖിവര ഗ്രാമത്തിലെ പാറക്കുളത്തിന് സമീപത്തേക്ക് പോകുകയും അവിടെവെച്ച് രാംചരണെ കൊന്ന് വെള്ളത്തിലിടുകയുമായിരുന്നു. മകന്റെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നത് വരെ മാതാവിനെ പീഡിപ്പിച്ചിരുന്ന കഥ കുടുംബനാഥനായ രാംദാസ് അറിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha


























