ഡൽഹിയിൽ കൂട്ടബലാത്സംഗം; ഇരുപതുകാരിയെ പീഡിപ്പിച്ച അഞ്ചുപേരെയും പോലീസ് അറസ്റ്റ് ചെയ്തു
20കാരിയെ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസിൽ അഞ്ചുപേരെയും ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ഡല്‍ഹി മുന്‍സിപ്പല്‍ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് ഇവര്‍ ക്രൂരകൃത്യം നടത്തിയത്. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി 10 മണിയോടെ ഗാര്‍ബേജിന് സമീപത്ത് വച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു. മര്‍ദ്ദിച്ച ശേഷം ആളോഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗംചെയ്യുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി.
ഇരയായ പെണ്‍കുട്ടി താമസിക്കുന്ന അതേ കോളനിയില്‍ നിന്നുമുള്ള യുവാക്കളാണ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇവര്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ഗാര്‍ബേജില്‍ ജോലി ചെയ്യുകയാണെന്നും പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയെത്തുടര്‍ന്ന് 450 ആളുകളെ ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനയില്‍ ലൈംഗികാത്രികമം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആക്രമികളെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടുകയായിരുന്നു. ഇവരില്‍ ചിലര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സംശയമുണ്ട്. ഇത് പരിശോധിച്ചു വരികയാണെന്ന് ദില്ലി നോര്‍ത്ത് വെസ്റ്റ് ഡി സി പി അസ്ലം ഖാന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha