ആ രോഗം എന്നെ കാർന്നു തിന്നുന്നു... ഇനി ഈ ലോകത്ത് ഞാനില്ല.. സോറി പപ്പാ... ചർമരോഗ വിദഗ്ധരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഡോക്ടര്‍ മരിച്ചനിലയില്‍
വനിതാ ഡോക്ടർ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. ചർമരോഗ വിദഗ്ധരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഝാർഖണ്ഡിൽ നിന്ന് എത്തിയ ഡോക്ടറെയാണ് നഗരത്തിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് ജംഷ്ഡ്പൂർ സ്വദേശിനി മംമ്താ റായ് (26) ആണു മരിച്ചത്. എന്നാൽ മുറിയിൽ നിന്നും പോലീസ്ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. താൻ വിഷാദരോഗത്തിന് ചികിത്സതേടുന്നയാളാണെന്നും താൻ എല്ലാം അവസാനിപ്പിച്ച് പോകുകയാണെന്നും ആരും ഇതിന് ഉത്തരവാദിയല്ലെന്നും കുറിപ്പിലുണ്ട്. അവസാനം സോറി പപ്പാ എന്നും കുറിപ്പിൽ കുറിച്ചിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റൊരു വനിതാ ഡോക്ടർക്കൊപ്പം കച്ചേരിപ്പടി പ്രോവിഡൻസ് റോഡിലെ ഹോട്ടലിലാണു തങ്ങിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.30-ഓടെയാണു ജീവനൊടുക്കാൻ ശ്രമിച്ചനിലയിൽ കാണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഡോക്ടർ ശുചിമുറിയിൽ കയറിയ സമയം മുറിയിലെ ഫാനിൽ തൂങ്ങുകയായിരുന്നു. ഉടൻ തന്നെ എംജി റോഡിലെ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഡൽഹി എയിംസിലെ പഠനശേഷം അവിടെതന്നെ ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇവർ. ജനുവരി 17 മുതൽ 22 വരെയായിരുന്നു കൊച്ചിയിൽ സമ്മേളനത്തിനായെത്തിയിരുന്നത്. അസ്വാഭാവികമരണത്തിന് സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്. എസ്.ഐ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha