നുണ പരിശോധനയ്ക്ക് പുറമെ ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
സുനന്ദ പുഷ്ക്കര്‍ കൊലപാതക കേസില്‍ ശശി തരൂര്‍ എം.പിയെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. ദില്ലി പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇന്ത്യ ചരിത്രത്തിൽ ഇത് വരെയും മൂന്ന് കേസുകളില്‍ മാത്രമാണ് ഈ അത്യാധുനിക കുറ്റാന്വേഷണ പരിശോധന രീതി ദില്ലി പോലീസ് ഉപയോഗിച്ചിട്ടുള്ളത്. നേരത്തെ ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു
ഫോറന്‍സിക് തെളിവുകളുടേയും പ്രതികളെ സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിലയിരുത്തുന്നതിന്റേയും അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന കുറ്റാന്വേഷണ രംഗത്തെ പുതിയ രീതിയാണ് ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധന.
സിബിഐയുടെ പ്രത്യേക സഹായത്താല്‍ ശശി തരൂര്‍ എം.പിയേയും കേസില്‍ സംശയിക്കപ്പെടുന്ന നാലു പേരേയും ഡിസംബര്‍ അവസാന വാരത്തിനിടയിലും ജനുവരി ആദ്യ വാരത്തിനിടയിലും പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. സിബിഐയുടെ ലോധി കോളനിയിലെ ഫോറന്‍സിക് സയന്‍സ് ലബോട്ടറിയില്‍ വച്ചായിരുന്നു പരിശോധന. സിബിഐയുടെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് ദില്ലി പോലീസ് അറിയിച്ചു.
സുനന്ദ പുഷ്കർ കേസിനു പുറമെ ദില്ലിയെ ഞെട്ടിച്ച നിതാരി കുട്ടക്കൊല കേസിലും അരുഷിഹേമരാജ് കൊലപാതകത്തിലും കവി മധുമിതാ കൊലപാതക കേസിലും മാത്രമാണ് മുമ്പ് ഈ രീതി പരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും സുനന്ദ പുഷ്ക്കര്‍ കേസില്‍ തുമ്ബുണ്ടാക്കാന്‍ പോലീസിന് കഴിയാത്തതിനെ ഇക്കഴിഞ്ഞ സെപ്ന്റബറില്‍ ദില്ലി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. 2014 ജനുവരി 17നാണ് സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha