ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം; സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു; ഫാക്ടറിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്; മരണസംഖ്യ ഉയരാനും സാധ്യത

ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. വടക്കന്‍ ദല്‍ഹിയിലെ ഭവാന വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകുന്നേരം ആറ് ഇരുപതോടെയാണ് സംഭവമുണ്ടായത്. ഫാക്ടറിയുടെ മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് വളരെ വേഗത്തില്‍ മറ്റു നിലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മുകള്‍ നിലകളിലുണ്ടായിരുന്ന ചില തൊഴിലാളികള്‍ താഴേക്ക് ചാടി പരിക്കുകളോടെ രക്ഷപ്പെട്ടു. തൊഴിലാളികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഫാക്ടറിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. അഗ്നിശമന സേനയുടെ പത്ത് വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha





















