നെഞ്ച് പിടയുന്ന ജീവിതകഥ; എനിക്കെന്താ അച്ഛാ ചേച്ചിമാരുടെ കൂടെ സ്‌കൂളില്‍ പോകാന്‍ പറ്റാത്തത്? കണ്ണ് നിറയാതിരിക്കില്ല ആ കുരുന്നിന്റെ ചോദ്യത്തിന് മുന്നിൽ

സങ്കേത് കുമാര്‍ എന്ന അച്ഛന്റെ നെഞ്ച് പിടയ്ക്കുന്ന ജീവിതകഥയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജിലാണ് സങ്കേത് കുമാര്‍ തന്റെ ജീവിതകഥ എഴുതിയിരിക്കുന്നത്. പച്ചക്കറിയുടെ മൊത്തവ്യാപാരിയാണ് സങ്കേത്. മൂന്നു മക്കളാണ് സങ്കേതിനുള്ളത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. ജന്മനാ ശ്വാസകോശത്തിലും കുടലിലും രക്തത്തിലും ഇന്‍ഫക്ഷനുള്ള കുട്ടിയാണ് സങ്കേതിന്റെ മകന്. ദുര്‍വന്‍കര്‍ എന്ന മകനെ കുറിച്ച് കണ്ണീരോടെയാണ് ഈ അച്ഛന്‍ എഴുതിയിരിക്കുന്നത്.
ക്രോണിക്ക് ഗ്രാനുലോമട്ടോസ് എന്ന അസുഖമാണ് കുട്ടിക്ക്. ഡിസംബറില്‍ മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ദുര്‍വന്‍കറിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ ദുര്‍ബലമായി. തൊലി കറുത്തു, തൂക്കം കേവലം ഏഴുകിലോ മാത്രമായി. എന്നെങ്കിലുമൊരിക്കല്‍ ആശുപത്രിയ്ക്ക് പുറത്തിറങ്ങി ചേച്ചിമാരോടൊപ്പം സ്‌കൂളില്‍ പോകാന്‍ കാത്തിരിക്കുകയാണ് കുഞ്ഞുദുര്‍വന്‍കര്‍. 10,000 രൂപ മാത്രം മാസവവരുമാനുള്ള സങ്കേതിനെ ആശ്രയിച്ചാണ് അഞ്ചംഗകുടുംബം കഴിയുന്നത്. മകന്റെ ചികില്‍സയ്ക്കും കിമോതെറാപ്പികള്‍ക്കുമായി കാറും ഭാര്യയുടെ ആഭരണങ്ങളുമെല്ലാം വിറ്റു. എന്നിട്ടും നാലരലക്ഷം രൂപമാത്രമാണ് ലഭിച്ചത്. 50 ലക്ഷം രൂപയാണ് മുഴുവന്‍ ചികില്‍സാചെലവ്. അതിനുള്ള വഴികാണാതെ ഉഴറുകയാണ് കുടുംബം.
ഇത്രയും നാളും എന്തിനാണ് ആശുപത്രിയില്‍ താമസിക്കുന്നത്? ചേച്ചിമാരെപ്പോലെ എനിക്കെന്താണ് സ്‌കൂളില്‍ പോകാന്‍ പറ്റാത്തത്? എന്നവന്‍ നിരന്തരം ചോദിക്കുമ്പോള്‍ ഞാന്‍ പറയും, നിന്റെ പ്രിയപ്പെട്ട കഥാപാത്രം ഷിന്‍ ചിന്‍ അല്ലേ. നീയും ഷിന്‍ ചിന്നിന്നെപ്പോലെ പ്രത്യേകതയുള്ളവനാണ്, അതുകൊണ്ടാണ് നീയും ഇതുപോലെയിരിക്കുന്നതെന്ന് പറയുമ്പോള്‍ അവന്‍ സന്തോഷവാനാകും ആശുപത്രിയിലാണെന്ന് മറക്കും. ഒരു ദിവസമെങ്കില്‍ ഒരു ദിവസം മകനെ ആശുപത്രിയുടെയും മരുന്നിന്റെയും ലോകത്തുനിന്നും രക്ഷപെടുത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദിവസം കാത്തിരിക്കുകയാണ് സങ്കേതും കുടുംബവും.
https://www.facebook.com/Malayalivartha
























