വ്യാജപരാതി നൽകി പണം തട്ടിയിരുന്ന സ്ത്രീകൾക്ക് എട്ടിന്റെ പണി; പ്രണയകാലത്തെ ലൈംഗിക ബന്ധം പീഡനമാകില്ലെന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി

പ്രണയകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. മുംബൈ ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്.
രണ്ട് പേര്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കെ അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കാനികില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ വിധി. ഇതോടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി ഉന്നയിക്കാന്‍ ആവില്ല.
മുൻപ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതിയ്ക്ക് ഏഴ് വര്‍ഷം തടവും 10000 രൂപ പിഴയും വിചാരണ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി.
2013 ലാണ് ഗോവയിലെ കാസിനോ ജോലിക്കാരായ യോഗേഷും യുവതിയും തമ്മില്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് യോഗേഷ് യുവതിയെ തന്റെ വീട്ടില്‍ കൊണ്ടുപോകുകയും ബന്ധുക്കളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന ഒരു രാത്രി ഇരുവരും ഒരുമിച്ച് കഴിയുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
ആ രാത്രി്ക്ക് ശേഷം വീണ്ടും ഇരുവരും തമ്മില്‍ കാണുകയും ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യുവതി താഴ്ന്ന ജാതിയില്‍പ്പെട്ടവളാണെന്ന് കാണിച്ച് വിവാഹം കഴിക്കുന്നതില്‍നിന്ന് യോഗേഷ് പിന്മാറി. തുടര്‍ന്നാണ് യുവതി യോഗേഷിനെതിരെ പരാതി നല്‍കിയത്.
വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ടുമാത്രമല്ല, ഇരുവര്‍ക്കുമിടയില്‍ പ്രണയം നിലനിന്നിരുന്നത് ലൈംഗിക ബന്ധത്തിന് കാരണമായിരുന്നുവെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. യോഗേഷ് മാനസ്സിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗോവയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മനസ്സിലാക്കിയ യുവതി പരാതി പിന്‍വലിച്ചിരുന്നു. ഇത് ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രണയം കൊണ്ടാണെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha






















