ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കണമെന്ന ഫത്വയ്ക്ക് പിന്നാലെ വിവാഹാഘോഷങ്ങളുടെ ഭാഗമായി പാട്ടും നൃത്തവും നടത്തരുതെന്നും ഫത്വ

ബുര്‍ഖയും വെയിലും മറ്റുള്ളവരുടെ കണ്ണില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുമെന്നും എന്നാല്‍ ഡിസൈനര്‍ ബുര്‍ഖകളും ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങളും ഒഴിവാക്കണമെന്നും ഫത്വ പുറപ്പെടുവിച്ചതിനുപിന്നാലെ വിവാഹാഘോഷങ്ങളുടെ ഭാഗമായി പാട്ടും നൃത്തവും നടത്തരുതെന്നും നിർദ്ദേശം നൽകിയിരിക്കുകയാണ് രാജ്യത്തെ ഇസ്ലാമിക് സെമിനാരിയായ ദാരുള്‍ ഉലൂം ദേവ്ബന്ദ്.
വിവാഹാഘോഷങ്ങളുടെ ഭാഗമായി ഭാഗമായി പാട്ടും നൃത്തവും നടത്തരുതെന്നും ഇത് മതത്തിന് എതിരാണെന്നുമാണ് ഇവർ പറയുന്നത്. സംഗീതവും നൃത്തവും ചേര്‍ന്ന ഇതുപോലുള്ള വിവാഹങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ഫത്വയിൽ പറയുന്നു. ഇതുപോലെ നിരവധി ഫത്വവകള്‍ ഈ വര്‍ഷം ദേവ്ബന്ദ് ഖാസികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നതും ഇന്‍ഷ്വര്‍ ചെയ്ത വസ്തുവകകള്‍ ലഭിക്കുന്നതും ഇസ്ലാമിന് എതിരാണെന്നായിരുന്നു ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഫത്വവയില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha






















