ഗൗരി ലങ്കേഷ് വധത്തിൽ പിടിയിലായ നവീന്‍ കുമാര്‍ സനാതന്‍ സന്‍സ്ഥയുടെ സജീവ പ്രവര്‍ത്തകൻ ; കൊലപാതകത്തിന് പിന്നിൽ സംഘപരിവാർ എന്ന് സ്ഥിരീകരണം

മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍ കെടി നവീന്‍ കുമാര്‍ സനാതന്‍ സന്‍സ്ഥയുടെയും ഹിന്ദു ജനജാഗരണ്‍ സമിതിയുടേയും സജീവ പ്രവർത്തകനാണെന്ന് സ്ഥിതീകരണം. കര്‍ണാടകയിലെ മദ്ദൂര്‍, ബംഗളൂരു, ഗോവയിലെ പോണ്ട എന്നിവിടങ്ങളിലായി കഴിഞ്ഞ അഞ്ച് വര്‍ഷമായി നടന്ന യോഗങ്ങളില്‍ നവീന്‍ സജീവമായി പങ്കെടുത്തിരുന്നതായി തെളിവ്.
ഹിന്ദു യുവ സേനയുടേയും സജീവ പ്രവര്‍ത്തകനായ നവീൻ ഗൗരി ലങ്കേഷ് വധ ആസൂത്രണത്തിലും കൊലയാളികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിലും നേതൃത്വം നൽകി. ഗൗരി ലങ്കേഷ് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയാണ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
സംഭവത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ഥയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധത്തിലും സനാതന്‍ സന്‍സ്ഥയാണെന്ന് നേരത്തെ വ്യക്തമായിരുന്നു.
2017ല്‍ വിവിധയിടങ്ങളിലായി നടന്ന സന്‍സ്ഥയുടെ യോഗങ്ങളില്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിനുള്ള ചര്‍ച്ചകളായിരുന്നു പ്രധാനമായും നടന്നിരുന്നതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha






















