മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ഭക്ഷ്യ വിഭവങ്ങൾക്ക് ഇനി ഉയർന്ന വില ഈടാക്കാനാവില്ല;ഉത്തരവ് ഇട്ടു ഹൈക്കോടതി

മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് ഉയർന്ന വില ഈടാക്കരുത് എന്ന ഉത്തരുവുമായി ഹൈക്കോടതി.ഇനി മുതൽ സാധാരണ വില മാത്രമേ ഈടാക്കവു എന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കി.
ഈ വിഷയത്തില്‍ ഉടന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കി.
മുംബൈ സ്വദേശിയായ ജൈനേന്ദ്ര ബക്‌സി സംസ്ഥാനത്ത് തിയേറ്ററിലെ ഭക്ഷണ സ്റ്റാളുകളിലെ വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്.എം.കെംകര്‍, എം.എസ്.കര്‍ണിക് എന്നിവരുടേതാണ് ഈ ഉത്തരവ്. പരാതിക്കാരന് വേണ്ടി വാദിച്ച അഡ്വ.ആദിത്യ പ്രതാപ് സിങ്ങിന്റെ എല്ലാ വാദവും കോടതി ശരിവച്ചു.
മൾട്ടി പ്ലക്‌സ് തിയേറ്ററുകള്‍ക്കകത്ത് ഭക്ഷണവും വെളളവും വില്‍ക്കുന്നുണ്ട്. എന്നാലിത് ഉയര്‍ന്ന വിലയ്ക്കാണെന്ന് അഭിഭാഷകന്‍ വാദിച്ചു. ”ശരിയാണ്. ഞങ്ങളും ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. സാധാരണ വിലയ്ക്ക് ഭക്ഷണം വില്‍ക്കണം,” എന്നതായിരുന്നു കോടതിയുടെ നിലപാട് .
സിനിമ കാണാൻ എത്തുന്നവര്‍ക്ക് ഭക്ഷണവും വെളളവും കൊണ്ടുവരാന്‍ സാധിക്കില്ലെങ്കില്‍ തിയേറ്ററിനകത്തും ഭക്ഷണവും വെളളവും വില്‍ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഇതോടെ മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷനാണ് എതിര്‍ഭാഗം കക്ഷികളായിരുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ വിഷയത്തില്‍ പ്രത്യേക നിയമം കൊണ്ടുവരാമെന്ന് ഉറപ്പുനല്‍കി.
തിയറ്ററുകളിൽ ഭക്ഷ്യ വിഭവങ്ങളുടെ തീ വില വയോജനങ്ങൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്നതാണ് എന്നതായിരുന്നു പരാതിക്കാരന്റെ വാദം.ആരോഗ്യപരമായ കാരണങ്ങളാല്‍ ഭൂരിഭാഗം പേര്‍ക്കും തിയേറ്ററിനകത്ത് വില്‍ക്കുന്ന ജങ്ക് ഫുഡ് കഴിക്കാന്‍ സാധിക്കാറില്ല.പുറത്തു നിന്നുള്ള ഭക്ഷണം തിയറ്ററിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുവധിക്കാരും ഇല്ല അതുകൊണ്ട് തന്നെ അധിക വില കൊടുത്തു ഈ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ ഞങ്ങൾ നിർബന്ധിതർ ആകുന്നു. എന്നാൽ സുരക്ഷാ നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് തങ്ങള്‍ പുറത്തുനിന്നുളള വസ്തുക്കള്‍ അകത്തേക്ക് പ്രവേശിപ്പിക്കാത്തത് എന്ന് തിയേറ്റര്‍ ഉടമകളും വാദിച്ചു.
https://www.facebook.com/Malayalivartha






















