ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു ; പിടിച്ചുനിൽക്കാനായില്ലെങ്കിൽ ജീവൻ നിലനിർത്താനായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുമെന്ന പ്രതിജ്ഞയുമായി രാജസ്ഥാനിലെ ന്യൂന വർഗം

രാജസ്ഥാനിൽ ആക്രമണങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ഇസ്ലാം മതം സ്വീകരിക്കുമെന്ന ഭീഷണിയുമായി ദളിതര്‍. രാജസ്ഥാനിലെ കാരൗളി ജില്ലയിലെ ഹിന്ദ്വന്‍ നഗരത്തിലെ ജാതവ് ബസ്തിയിലെ ദളിത് വിഭാഗത്തിന് എതിരെയാണ് ആക്രമണം നടന്നത്. എസ്.സി/എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദളിതര്‍ ഭാരത ബന്ദ് നടത്തിയതിന് പിന്നാലെയാണ് ദളിതര്‍ക്ക് നേരെ ഉയര്‍ന്ന ജാതിക്കാരുടെ പ്രതിഷേധം. തുടര്‍ന്ന് പ്രദേശത്തെ അംബേദ്കര്‍ പ്രതിമയ്ക്കു ചുറ്റും ഒത്തുകൂടിയ ദളിതർ ഇനിയും ഇത് തുടർന്നാൽ തങ്ങള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു.
ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരും ഹിന്ദു മതമൗലികവാദ സംഘടനകളില്‍ നിന്നും ഉള്ളവരാണ് ദലിതർക്കെതിരെ ആക്രമണം അഴിച്ചു വിടുന്നത്. അടിക്കുന്നതിനു മുമ്പ് അവര്‍ തങ്ങള്‍ ദളിതരാണെന്ന് ഉറപ്പിക്കാന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചിരുന്നുവെന്നും സ്ത്രീകളെപ്പോലും വെറുതെ വിട്ടില്ലെന്നുംആരോപണം ഉയരുന്നു.
ആക്രമികള്‍ ദളിത് രാഷ്ട്രീയക്കാരായ കോണ്‍ഗ്രസിന്റെ ഭരോസി ലാല്‍ ജാദവിന്റെയും ബി.ജെ.പി എം.എല്‍.എയായ രാജ്കുമാരി ജാദവിന്റെയും വീടുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ അക്രമത്തിന് ശേഷം സ്ഥലത്ത് പോലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha






















