ഏഴു രത്ന അറകളിൽ മൂന്നാമത്തെ അറയിൽ ഒളിഞ്ഞിരിക്കുന്നത് എന്ത്? അറ തുറന്നവർ കേട്ടത് പാമ്പുകളുടെ സീൽക്കാരം. ക്ഷേത്രത്തിലെ നിധി അറകളെ കുറിച്ചുള്ള ദുരൂഹത വർധിക്കുന്നു

ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പുരാതനമായ നിധി ശേഖരങ്ങളെ കുറിച്ചുള്ള ദുരൂഹതകൾ വർദ്ധിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിൽ വർഷം തോറും നടത്തുന്ന രഥ ഘോഷയാത്ര ഏറെ പ്രശസ്തമാണ്. ഇത്തരം വിശേഷാവസരങ്ങളിൽ വിഗ്രഹങ്ങളിൽ ചാർത്തുന്ന സ്വർണ്ണാഭരണങ്ങൾ 208 കിലോഗ്രാം വരെ തൂക്കം വരുന്നവയാണ്.
ഏഴ് രഹസ്യ രത്ന ഭണ്ഡാരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഇതിൽ മൂന്നറകൾ 1984-ൽ തുറന്നിരുന്നു. ശേഷിച്ച നാല് അറകളിൽ എന്താണ് എന്നുള്ള ദുരുഹതകൾ ഇന്നും ബാക്കിയാണ്. അവയിലൊന്നിന്റെ മേൽക്കൂരയിൽ വിള്ളലുണ്ട് എന്നതാണ് ഇപ്പോൾ കണ്ടെത്തിയിരി ക്കുന്ന വിവരം. എന്തുകൊണ്ടാണ് അന്ന് ബാക്കിയുള്ള അറകൾ തുറക്കാത്തത് എന്ന് ഇന്നും വ്യക്തമല്ല.
രത്ന ഭണ്ഡാരങ്ങൾ തുറന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് നാലു വർഷം മുൻപ് ക്ഷേത്രത്തിൽ വിവാദമുയർന്നിരുന്നു. ക്ഷേത്രത്തിലെ സ്വർണ്ണാഭരണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തണമെന്നായിരുന്നു ക്ഷേത്ര സമിതിയുടെ ആവശ്യം.
1952 ലെ പുരി ജഗന്നാഥ ടെംപിൾ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് ആഭരണങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തിയിരുന്നത്.'ബാഹർ ഭണ്ഡാർ, എന്ന അറയിൽ 150 ഓളം ഇനം ആഭരണങ്ങളാണുള്ളത്.മൂന്ന് സ്വർണ്ണ മാലകൾ, സ്വർണ്ണ കിരീടം, രത്ന കല്ലുകൾ പതിച്ച ആഭരണങ്ങൾ എന്നിങ്ങനെയാണ് ഇവ. ഭീതർ ഭണ്ഡാർ എന്നറിയപ്പെടുന്ന അകത്തെ അറയിൽ 180 ഇനത്തിൽപ്പെട്ട ആഭരണങ്ങളുമുണ്ട്. അതിൽ ഭൂരിഭാഗവും ശുദ്ധസ്വർണ്ണത്തിൽ നിർമ്മിച്ചവയാണ്. രഥയാത്ര പോലുള്ള വിശിഷ്ട അവസരങ്ങളിൽ മാത്രമേ ഈ അറകളിൽ നിന്ന് ആഭരണങ്ങൾ പുറത്തെടുക്കാറുള്ളൂ.
സർക്കാർ ട്രഷറിയിലാണ് ഭണ്ഡാരത്തിന്റെ താക്കോൽ സൂക്ഷിക്കുന്നത്. അറകൾക്ക് വലിയ രീതിയിലുള്ള കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഭണ്ഡാരം പരിശോധിച്ചപ്പോൾ അറയ്ക്ക് അകത്തുനിന്ന് പാമ്പുകളുടെ സീൽക്കാരം കേട്ടതായും പറയപ്പെടുന്നു.
പരിശോധനയിൽ കാണുന്ന കാര്യങ്ങൾ പുറത്തു പറയാൻ പാടില്ല എന്ന് പുരി ജഗന്നാഥനു മുന്നിൽ പ്രതിജ്ഞ ചെയ്തു കൊണ്ടാണ് അകത്ത് കയറുന്നത്. അകത്തെ കാഴ്ചകളും മറ്റും വീഡിയോയിൽ പകർത്തിയാലും ഇത് പൊതു ജനങ്ങൾക്ക് മുന്നിൽ എത്താൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്. വില പിടിപ്പുള്ള ആഭരണങ്ങളും മറ്റും ഇന്നും ക്ഷേത്രത്തിന് സംഭാവനയായി ലഭിക്കാറുണ്ട്.'
https://www.facebook.com/Malayalivartha






















