തമിഴ്‌നാട്ടില്‍ പിഎംകെ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകൻ ഷോക്കേറ്റ് കത്തിക്കരിഞ്ഞു

കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പിഎംകെ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തില്‍ പ്രവര്‍ത്തകന്‍ ഷോക്കേറ്റു മരിച്ചു. ടിണ്ടിവനം സ്‌റ്റേഷനിലേക്ക് വന്ന ട്രെയിനില്‍ വലിഞ്ഞുകയറിയ പ്രവര്‍ത്തകന്‍ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി കത്തിക്കരിഞ്ഞു. പിഎംകെ പ്രവർത്തകർ നടത്തിയ പ്രക്ഷോഭം ചിത്രീകരിച്ച കാമറയില്‍ അപകടത്തിന്റെ ദൃശ്യവും പതിയുകയായിരുന്നു.
രഞ്ജിത് എന്ന മുപ്പത്തിരണ്ടുകാരനാണ് ഷോക്കേറ്റ് കത്തികരിഞ്ഞത്. റെയില്‍വേ ട്രാക്കുകളിലൂടെ മാര്‍ച്ച് ചെയ്ത പ്രവര്‍ത്തകരില്‍ ചിലര്‍ ട്രെയിന്‍ വന്നതോടെ ഓടി മുകളിലേക്ക് കയറുകയായിരുന്നു. ചില പ്രവര്‍ത്തകര്‍ എഞ്ചിന് മുകളില്‍ ഇരുന്നപ്പോള്‍ രഞ്ജിത്തും മറ്റു ചിലരും ട്രെയിനിനു മുകളിലൂടെ ഓടി. തുടർന്ന് വൈദ്യുതി ലൈനില്‍ തട്ടിയ രഞ്ജിത് ഉടന്‍തന്നെ ഷോക്കേറ്റ് വീഴുകയും ദേഹത്ത് തീ കത്തുകയുമായിരുന്നു.
രഞ്ജിതിനെ പുതുച്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാൽ രഞ്ജിത് മരിച്ചിട്ടില്ലെന്നും പൊള്ളല്‍ ഗുരുതരമല്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
https://www.facebook.com/Malayalivartha























