ദളിതരെ ഒപ്പം നിർത്താൻ ബി ജെ പി യുടെ പുതിയ തന്ത്രം; ദളിതർക്കൊപ്പം ഫൈവ്സ്റ്റാർ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിച്ച് കേന്ദ്രമന്ത്രി
ദളിത് വിഭാഗക്കാരെ ഒപ്പം നിര്‍ത്താന്‍ പുതിയ തന്ത്രവുമായി ബിജെപി. ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പട്‌നയില്‍ ദളിതര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. പട്‌നയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു പരിപാടി ഒരുക്കിയത്.
നഗരത്തില്‍ ദളിത് വിഭാഗക്കാര്‍ കൂടുതലുള്ള ചീമ കോത്തി മേഖലയില്‍ തടിപ്പാലത്തിനുള്ള ശിലാസ്ഥാപനവും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍വഹിച്ചു.ബിഹാര്‍ മന്ത്രിയും ബിജെപി നേതാവുമായ നന്ദ്കിഷോര്‍ യാദവും രണ്ട് എംഎല്‍എമാരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദളിത് കേന്ദ്രത്തിലെത്തിയ രവിശങ്കര്‍ പ്രസാദ് ഡോ. ബി.ആര്‍. അംബേദ്കറുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി.
ദളിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതികളെക്കുറിച്ച് അവരെ ബോധവത്ക്കരിക്കണമെന്നും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദളിത് ഭൂരിപക്ഷമേഖലകള്‍ സന്ദര്‍ശിക്കണമെന്നും എംഎല്‍എമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ദലിത് വിഭാഗക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.ദളിതരുമായി അടുക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായിയിരുന്നു ഇത് എന്നാണ് വിലയിരുത്തൽ.
അതേസമയം ബിജെപി യുവസംഘടന സംഘടിപ്പിച്ച സമുദായ ഉച്ചഭക്ഷണ പരിരപാടിയിൽ കേന്ദ്രമന്ത്രി പങ്കെടുത്തില്ല. ഒദ്യോഗിക പരിപാടിയുള്ളതിനാൽ പങ്കെടുക്കുന്നില്ലെന്നും സംഭവം വിവാദമാക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha