പത്തൊമ്പതാം വയസിൽ സഹോദരിക്ക് വേണ്ടി ഡല്‍ഹി എയിംസില്‍ ഡോക്ടറായി; വൈദ്യശാസ്ത്രത്തിലെ അറിവ് ആരെയും അമ്പരപ്പിക്കുന്നത്! ഒടുവിൽ അഞ്ച് മാസങ്ങൾക്ക് ശേഷം പുറത്തായത്...

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അദ്‌നാന്‍ ഖുറം (19) ആണ് അറസ്റ്റിലായത്. രക്താര്‍ബുദം ബാധിച്ച സഹോദരിയുടെ ചികിത്സയ്ക്കായി എയിംസില്‍ എത്തിയ ഖുറം ചികിത്സ വേഗത്തിലാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്ന് പോലീസ് പറയുന്നു.
എന്തായാലും വൈദ്യശാസ്ത്രത്തിലെ ഖുറമിന്റെ അറിവ് പോലീസിനെ പോലും അമ്ബരപ്പിച്ചു കളഞ്ഞു. എയിംസിലെ വിവിധ വിഭാഗങ്ങളിലെ മേധാവികളുടെയും ഡോക്ടര്‍മാരുടെയും പേരുകള്‍ ഇയാള്‍ക്ക് മനഃപ്പാഠമായിരുന്നു. ഡോക്ടര്‍മാര്‍ക്കു മാത്രം വിതരണം ചെയ്യുന്ന ഡയറിയും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.
ജാമിയ നഗറിലെ ബട്‌ല ഹൗസിലാണ് ഖുറം താമസിച്ചിരുന്നത്. എയിംസിലെ ഡോക്ടര്‍മാക്കും സുഹൃത്തുക്കള്‍ക്കും വ്യാജ പേരും വിലാസവുമാണ് ഖുറം നല്‍കിയിരുന്നത്. എന്നാല്‍ ശനിയാഴ്ച നടന്ന ഡോക്ടര്‍മാരുടെ മാരത്തണില്‍ ചില ഡോക്ടര്‍ക്കു തോന്നിയ സംശയം ഖുറമിന്റെ നാടകം മുഴുവന്‍ പൊളിച്ചുകളഞ്ഞു. ഡോക്ടര്‍മാരുടെ ചോദ്യത്തോട് പരസ്പര വിരുദ്ധമായി പ്രതികരിച്ച് ഖുറമിനെ അവര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഡോക്ടര്‍ ആകാന്‍ ഏറെ ആഗ്രഹിച്ചിരുന്ന ഖുറം തന്റെ സ്വപ്നസാക്ഷാത്കാരത്തിന് എയിംസിനെ തെരഞ്ഞെടുക്കുകയായിരുന്നു. സഹോദരിയുടെ ചികിത്സയോടൊപ്പം ഡോക്ടര്‍മാരുമായി അടുത്തിടപഴകാനും ഖുറം അവസരം വിനിയോഗിച്ചു. എന്നാല്‍ ഖുറമിന്റെ പെരുമാറ്റത്തില്‍ നേരത്തെ സംശയം തേന്നിയിരുന്നുവെന്നും നാളുകളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ആര്‍ഡിഎ പ്രസിഡന്റ് ഹര്‍ജിത് സിംഗ് പറഞ്ഞു.
ലാബ് കോട്ടും സ്‌റ്റെതസ്‌കോപ്പും ധരിച്ച് ഏതു സമയവും ആശുപത്രിയിലെ വാര്‍ഡുകളില്‍ കൂടി കറങ്ങിനടക്കുകയായിരുന്നു ഖുറം. അന്വേഷിക്കുന്നവരോട് താന്‍ ജൂനിയര്‍ ഡോക്ടര്‍ ആണെന്നും ജൂണിയര്‍ റസിഡന്റ് ഡോക്ടര്‍ ആണെന്നും അണ്ടര്‍ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമാണെന്നൊക്കെയാണ് ഖുറം മറുപടി നല്‍കിയിരുന്നത്. വാട്‌സ്‌ആപ് ഗ്രൂപ്പുകളിലും സജീവമായിരുന്നു. കോട്ടും സ്‌റ്റെതസ്‌കോപ്പും ധരിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കളും ഒത്തുള്ള ചിത്രങ്ങളുമുണ്ട്.
എയിംസില്‍ 2000 ഓളം റസിഡന്റ് ഡോക്ടര്‍മാരുണ്ട്. ഇവരില്‍ പലര്‍ക്കും തമ്മില്‍ പരിചയം പോലുമില്ല. ഈ സാഹചര്യമാണ് ഖുറം മുതലെടുത്തത്. ഖറുമിനെതിരെ ഐ.പി.സി സെക്ഷന്‍ 419, 468 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ റോമില്‍ ബന്നിയ പറഞ്ഞു. ഇയാള്‍ക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























