കത്വയിൽ എട്ടുവയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഓഫീസറെ സ്ഥലം മാറ്റി

ജമ്മുകശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഓഫീസർക്ക് സ്ഥലം മാറ്റം. ക്രൂര പീഡനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയ സീനിയര്‍ പൊലീസ് ഓഫീസര്‍ സുലൈമാന്‍ ചൗധരിയെയാണ് സ്ഥലം മാറ്റിയത്. ശ്രീധര്‍ പാട്ടീൽ കത്വയിലെ പുതിയ എസ്പിയായി ചുമതലയേറ്റു. ഇത് സംബന്ധിച്ച് ജമ്മു കശ്മീർ സർക്കാർ വിജ്ഞാപനം പുറത്തിറക്കി.
കേസിൽ കുറ്റാരോപിതരായ പൊലീസ് ഓഫീസർമാർക്കെതിരെ നിർണായക തെളിവുകൾ നല്‍കിയ ഉദ്യോഗസ്ഥനാണ് സുലൈമാന്‍ ചൗധരി. തെളിവുകള്‍ നശിപ്പിക്കാൻ കൈക്കൂലി സ്വീകരിച്ചതിനും കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിനും അറസ്റ്റിലായ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയ, എസ്ഐ ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കെതിരെ ഇദ്ദേഹം കടുത്ത നിലപാടെടുത്തിരുന്നു. പീഡനത്തെക്കുറിച്ചുള്ള വിചാരണകള്‍ക്കിടയിലാണ് സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവ് പുറത്ത് വന്നത്. അതേസമയം സ്ഥലം മാറ്റത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടോ എന്ന കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha


























