എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ടത് പതിനഞ്ച് മിനിറ്റോളം ; സംഭവത്തിൽ വിമാനത്തിന്റെ വിന്റോ ഗ്ലാസ് പൊട്ടി മൂന്ന് യാത്രക്കാര്‍ക്ക് പരുക്ക്

അമൃത്സറില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ടത് പതിനഞ്ച് മിനിറ്റോളം. വ്യാഴാഴ്ച ബോയിങ് 787 ഡ്രീംലൈനര്‍ (വിടിഎഎന്‍ഐ) വിമാനം ആകാശത്ത് ആടിയുലയുകയായിരുന്നു. സംഭവത്തിൽ വിമാനത്തിന്റെ വിന്റോ ഗ്ലാസ് പൊട്ടുകയും മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പറക്കുന്നതിനിടെ വിമാനം ശക്തമായ കുലുങ്ങലില്‍ അഥവാ റ്റര്‍ബ്യലന്‍സില്‍ അകപ്പെട്ടതിനെ തുടര്‍ന്നാണ് ആടിയുലയാന്‍ ഇടയായിത്തീര്‍ന്നിരിക്കുന്നത്. വായുവിന്റെ രണ്ട് മാസുകള്‍ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം ഇത്തരത്തില്‍ കുലുങ്ങാനിടയാകുന്നത്.
സംഭവത്തെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്ക് ഓക്സിജന്‍ മാസ്‌കുകള്‍ നല്‍കേണ്ടി വരികയും ചെയ്തിരുന്നു. ആടിയുലയനിടയില്‍ സീറ്റ് ബെല്‍ട്ടിടാതെ ഇരുന്നിരുന്ന ഒരു യാത്രക്കാരന്‍ മുകളിലേക്ക് എടുത്തെറിയപ്പെട്ടതു കാരണം തലയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് നിസാരമായ പരുക്കുമേറ്റിട്ടുണ്ട്. 18-എ വിന്‍ഡോ പാനലാണ് ഇളകിപ്പോയിരുന്നത്. സീറ്റ് 12 യുവിന്റെ ഓവര്‍ഹെഡ് പാനല്‍ കവറില്‍ കടുത്ത വിള്ളലുകളുണ്ടായിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും അന്വേഷിക്കും.
ഡിജിസിഎ ഇതിനെക്കുറിച്ച് അന്വേഷണം നടത്തി ഉടനടി ഫലം എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡിനെ അറിയിക്കുന്നതായിരിക്കും. 2014 ഒക്ടോബറില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിനും സമാന സംഭവം നടന്നിരുന്നു. മുംബൈയില്‍ ലാന്‍ഡ് ചെയ്യുമ്പോഴായിരുന്നു ഇത്തരം കുലുക്കത്തില്‍ അകപ്പെട്ടത്. അന്ന് 22 യാത്രക്കാര്‍ക്കാർക്ക് പരുക്കേററിരുന്നു.
https://www.facebook.com/Malayalivartha


























