നവജാത ശിശുക്കളടക്കം ഇന്ത്യയിൽ ഓരോ പതിനഞ്ച് മിനിട്ടിലും ലൈംഗീകാതിക്രമത്തിനിടയാകുന്നത് രണ്ടിലൊരാൾ ; പിഞ്ചോമനകളെ പിച്ചിച്ചീന്തുന്നതിൽ മുന്നിൽ ഉത്തർപ്രദേശ്

ഇന്ത്യയിൽ നവജാത ശിശുക്കൾ അടക്കം ഓരോ പതിനഞ്ച് മിനിട്ടിലും കുട്ടികൾ ലൈംഗീക അതിക്രമത്തിന് ഇരയാകുന്നു. വേൾഡ് വിഷൻ ഇന്ത്യയുടെ സർവ്വേ അനുസരിച്ച് അഞ്ചിൽ ഒരു കുട്ടി ലൈംഗീക അതിക്രമ ഭയം നേരിടുന്നു. ക്രൈംസ് ഇന്ത്യയുടെ 2016 ലെ സർവ്വേ ഫലമനുസരിച്ച് രണ്ടായിരത്തി പതിനാറിൽ കുട്ടികൾക്കെതിരായി 106,958 ലൈംഗീകാതിക്രമണ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 36,022 എണ്ണവും പോസ്കോ നിയമത്തിന് കീഴിൽ വരുന്നവയാണ്. കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടന്നതും 2016 ലാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്ന രാജ്യത്തിൽ ഒന്നായി ഇന്ത്യ മാറുന്നു.
ഏറ്റവും കൂടുതൽ കുട്ടികൾ അതിക്രമത്തിനിരയായത് ഉത്തർപ്രദേശിലാണ് 3,078 കേസുകൾ . മധ്യപ്രദേശ് 1,687, തമിഴ്നാട് 1,544 , കർണാടക1,480, ഗുജറാത്ത് 1,416 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
12 വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികളാണ് കൂടുതലായും അതിക്രമത്തിന് ഇരയാകുന്നത്. എന്നാൽ കുട്ടികൾ ദുരുപയോഗത്തിന് ഇടയാകുന്നുണ്ടെങ്കിൽ പോലും അക്കാര്യം പരാതിപ്പെടാൻ രക്ഷിതാക്കളോ വേണ്ടപെട്ടവരോ തയ്യാറാകുന്നില്ല എന്നതുതന്നെയാണ് കുറ്റവാളികളെ പലപ്പോഴും നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപെടുത്തുന്നതിന് കാരണമാകുന്നത്.

വർധിച്ചു വരുന്ന അതിക്രമങ്ങളുടെ അടിസ്ഥാനത്തിൽ പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഓർഡിനൻസ് ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ നിയമമാകും. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പോക്സോ നിയമപ്രകാരം നിലവില്‍ പരമാവധിജീവപര്യന്തമാണ് നിലവിലെ ശിക്ഷ .
ഇന്ത്യന്‍ ശിക്ഷാ നിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം, പോക്‌സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതാണ് ക്രിമിനല്‍ നിയമ (ഭേദഗതി ) ഓര്‍ഡിനന്‍സ് 2018. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍
12 വയസില്‍ താഴെയുള്ള കുട്ടിയെ മാനഭംഗപ്പെടുത്തിയാല്‍ കുറഞ്ഞ ശിക്ഷ 20വര്‍ഷം തടവ്. ജീവപര്യന്തമോ വധശിക്ഷയോ വരെയും വിധിക്കാം
കൂട്ടമാനഭംഗത്തിന് ജീവപര്യന്തമോ വധശിക്ഷയോ നല്‍കും.
12 മുതല്‍ 16 വരെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാക്കി
16 വയസിന് താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവപര്യന്തം
സ്ത്രീകളെ മാനഭംഗപ്പെടുത്തിയാല്‍ പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ. നിലവില്‍ ഏഴ് വര്‍ഷം കഠിന തടവാണ് ശിക്ഷ. അതിവേഗ അന്വേഷണം, വിചാരണ
മാനഭംഗക്കേസുകളുടെ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ തീര്‍ക്കണം.
തുടര്‍ന്ന് രണ്ട് മാസത്തിനകം വിചാരണ പൂര്‍ത്തിയാകണം.
അപ്പീലുകള്‍ ആറ് മാസത്തിനകം തീര്‍പ്പാക്കണം.
കത്വ , ഉന്നാവ് സംഭവങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടയിലാണ് ശിക്ഷയുടെ കാഠിന്യം കൂട്ടുന്ന തരത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം, പോക്‌സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ഒാര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ബലാത്സംഗക്കേസുകള്‍ കൈക്കാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും പ്രത്യേക ഫൊറന്‍സിക് കിറ്റുകള്‍ ലഭ്യമാക്കണമെന്നും നിയമഭേദഗതിയില്‍ ആവശ്യപ്പെടുന്നു.

പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടി മാനഭംഗത്തിനിരയായി മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്താല്‍ പ്രതിക്കു മരണശിക്ഷ നല്‍കാമെന്ന് നിയമഭേദഗതിയില്‍ വ്യക്തമാക്കുന്നു. കുട്ടി മരിച്ചില്ലെങ്കിലും കൂട്ടമാനഭംഗമാണെങ്കില്‍ പ്രതികള്‍ക്കു മരണം വരെയുള്ള ജീവപര്യന്തം ലഭിക്കും. പന്ത്രണ്ടു വയസില്‍ താഴെയുള്ളവരെ മാനഭംഗം ചെയ്യുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ 20 വര്‍ഷമായിരിക്കും. പന്ത്രണ്ടു വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം കഠിനതടവില്‍നിന്ന് 20 വര്‍ഷമാക്കി. പ്രത്യേക സാഹചര്യത്തില്‍ ശിക്ഷ സ്വാഭാവിക മരണം വരെയുള്ള ജീവപര്യന്തമായി നീട്ടാം. കൂട്ടമാനഭംഗമെങ്കില്‍ പ്രതികള്‍ക്കു ജീവപര്യന്തമാണ് വ്യവസ്ഥ. 16 വയസില്‍ കൂടൂതലുള്ളവരെ മാനഭംഗപ്പെടുത്തിയാല്‍ കുറഞ്ഞ ശിക്ഷ ഏഴുവര്‍ഷം കഠിനതടവില്‍നിന്നു 10 വര്‍ഷം കഠിനതടവാക്കി. ഇത്തരം കേസുകളിലെ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യത്തിന് അനുമതിയല്ലെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പോക്‌സോ നിയമം ഭേദഗതി ചെയ്യുന്നകാര്യം ഗൗരവമായി ആലോചിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ചതു സംബന്ധിച്ച പൊതു താല്‍പര്യഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് പരിഗണിക്കവെയാണു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്.നരസിംഹ ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് നിയമഭേദഗതി കൊണ്ടുവന്നത്.

അലഖ് അലോക് ശ്രീവാസ്തവയാണു പൊതു താല്‍പര്യഹര്‍ജി ഫയല്‍ ചെയ്തത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കു മരണശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വധശിക്ഷയെ എതിര്‍ത്തു. വധശിക്ഷ എല്ലാറ്റിനും പരിഹാരമല്ലെന്ന് അദ്ദേഹം വാദിച്ചു. തുടര്‍ന്നാണു പുതിയ നിയമം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറിയിച്ചത്. ഉപദ്രവിക്കപ്പെട്ട എട്ടുമാസം പ്രായമായ കുട്ടിയുടെ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. കുട്ടിക്ക് വിദഗ്ധ ചികില്‍സ ലഭ്യമാക്കുക, 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. 27നു ഹര്‍ജി വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha


























