ആധാർ വിവരങ്ങൾ പൂര്‍ണസുരക്ഷിതമെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദം ; സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നത് 1.3 ലക്ഷം പേരുടെ വിവരങ്ങൾ ; വെബ്‌സൈറ്റ് പ്രവർത്തനരഹിതം
പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നത് 1.3 ലക്ഷം പൗരന്മാരുടെ വിവരങ്ങൾ. പൂര്‍ണക്ഷിതമെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അവകാശപ്പെട്ട ആധാർ വിവരങ്ങൾ ചോര്‍ന്നത് ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതിയുടെ വെബ് സൈറ്റില്‍ നിന്നാണ്.
ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്. ആളുകളുടെ ജാതി, മതം, വാസസ്ഥലം എന്നിവ ആര്‍ക്കും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
വെബ്‌സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതം. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തിരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാന്‍ ഇടയില്ലേയെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ഇതിന് പിന്നാലെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ വെബസൈറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നത്.
https://www.facebook.com/Malayalivartha