സംഘികളുടെ മണ്ടത്തരങ്ങൾ അവസാനിക്കുന്നില്ല; ‘സീതാദേവി ടെസ്റ്റ് ട്യൂബ് ശിശു; നാരദന്‍ ഗൂഗിള്‍ മെസഞ്ചര്‍’; പുതിയ കണ്ടെത്തലുമായി ഉപമുഖ്യമന്ത്രി

ത്രിപുര മുഖ്യ മന്ത്രി ബിപ്ലബ് കുമാർ ദേവിന്റെ വിവാദ പ്രസ്താവനയ്ക്ക് ശേഷം പുരാണങ്ങളെ കുറിച്ചുള്ള അടുത്ത പ്രസ്താവനയും എത്തി. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയാണ് ഇത്തവണ പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത്. രാമായണകാലത്ത് ടെസ്റ്റ് ട്യൂബ് സമ്പ്രദായം നിലനിന്നിരുന്നു എന്നും അതിന് ഉത്തമ ഉദാഹരണമാണ് സീതാദേവിയുടെ ജനനമെന്നുമാണ് മന്ത്രിയുടെ കണ്ടെത്തൽ. പണ്ടത്തെ ഗൂഗിള്‍ മെസഞ്ചര്‍ നാരദന്റെ രൂപത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതു പരിപാടിക്കിടെയാണ് ഉപമുഖ്യമന്ത്രിയുടെ കൗതുകകരമായ ഈ പ്രസ്ഥാവന.
സീതാ ദേവിയെ ലഭിച്ചത് ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്നാണ് രാമായണത്തില്‍ പറയുന്നത്. അക്കാലത്ത് തന്നെ ടെസ്റ്റ് ട്യൂബ് ശിശുക്കളെ സൃഷ്ടിക്കുന്ന രീതി ഉണ്ടായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത് എന്നായിരുന്നു ദിനേശ് ശര്‍മ പറഞ്ഞത്. ടെസ്റ്റ് ട്യൂബ് ശിശുക്കളെ ജനിപ്പിക്കുന്ന സാങ്കേതിക വിദ്യ രാമായണകാലത്തിലുള്ളതായിരുന്നെങ്കില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത് മഹാഭാരത കാലത്താണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍. സഞ്ജയന്‍ മഹാഭാരത യുദ്ധത്തെ കുറിച്ച് ധൃതരാഷ്ട്രര്‍ക്ക് വിശദീകരിച്ച് കൊടുത്തിരുന്നതാണ് അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
നാരദമഹര്‍ഷിയെയും മാധ്യമപ്രവര്‍ത്തകനായിട്ടാണ് ശര്‍മ കാണുന്നത്. നിങ്ങളുടെ ഗൂഗിള്‍ മെസഞ്ചര്‍ സംവിധാനം ഇപ്പോഴാണ് കണ്ടെത്തിയതെങ്കില്‍ ഞങ്ങളുടെ മെസഞ്ചര്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ നാരദന്റെ രൂപത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ശര്‍മയുടെ വാദം. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും നാരദനെ ഗൂഗിളുമായി താരതമ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























