പതിനെട്ട് മാസം മുമ്പ് കാണാതായ നാല് വയസ്സുകാരന്‍റെ ദ്രവിച്ച മൃതശരീരം അയല്‍വാസിയുടെ ടെറസിനു മുകളിലെ മരപ്പെട്ടിയില്‍

പതിനെട്ട് മാസം മുമ്പ് കാണാതായ നാല് വയസ്സുകാരന്‍റെ ദ്രവിച്ച മൃതശരീരം അയല്‍വാസിയുടെ ടെറസിനു മുകളിലെ മരപ്പെട്ടിയില്‍ നിന്ന് കണ്ടെടുത്തു. 2016 ഡിസംബര്‍1നാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന സെയ്ദ് എന്ന നാലുവയസ്സുകാരനെ കാണാതാവുന്നത്. കാണാതാവുമ്പോള്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു.
അയല്‍വാസിയുടെ വീട്ടിലെ ടെറസില്‍നിന്ന് കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്. കുട്ടികള്‍ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ പന്ത് അയല്‍വാസിയുടെ വീട്ടിലെ ടെറിസലേക്ക് പോയി. ഇതെടുക്കാനെത്തിയ സൈദിന്‍റെ സഹോദരനടക്കമുള്ള കുട്ടികളാണ് അസ്ഥികൂടം കണ്ടത്. മരിച്ച കുട്ടിയുടെ ജ്യേഷ്ഠനായ എട്ടു വയസ്സുകാരന്‍ ജുനൈദ് ആണ് മൃതശരീരം ആദ്യമായി പെട്ടിക്കുള്ളില്‍ കാണുന്നത്. വീടിനുമുകളിലെ പെട്ടിക്കുള്ളില്‍ ഒരു പേടിപ്പെടുത്തുന്ന പാവയുണ്ടെന്ന് എട്ട് വയസ്സുകാരന്‍ വന്നു പറഞ്ഞപ്പോള്‍ വീട്ടുകാരാരും ശ്രദ്ധിച്ചിരുന്നില്ല.
ഒടുവില്‍ ഒരു ദിവസം കഴിഞ്ഞ് അപ്രതീക്ഷിതമായാണ് അത് അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഒന്നര വര്‍ഷം മുമ്പ് കാണാതായ തങ്ങളുടെ മകന്‍ ധരിച്ച യൂണിഫോമില്‍ പെട്ടിക്കുള്ളില്‍. രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളില്‍ ചുരുട്ടി കൂടിയ നിലയിലായിരുന്നു ബാലന്റെ മൃതദേഹം.
അസ്ഥികള്‍ പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായതിന് പിറ്റേന്ന് സയ്യിദിനെ വിട്ട് കിട്ടാന്‍ എട്ട് ലക്ഷം രൂപ മോചന ദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പിതാവ് നാസര്‍ മുഹമ്മദിന് ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. തുടർന്ന് രണ്ട് പേരെ സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
https://www.facebook.com/Malayalivartha

























