മകനെ കൊലപ്പെടുത്തിയത് മുസ്‌ളീങ്ങളാണെന്നു കരുതി എല്ലാ മുസ്‌ലീങ്ങളെയും ഒരുപോലെ കാണാനാകില്ല ; വര്‍ഗ്ഗീയ വിദ്വേഷത്തിന് പകരം മതസൗഹാര്‍ദം മാത്രം ; മുസ്‌ലിം യുവതിയെ പ്രണയിച്ചതിന് മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയ ഹിന്ദു യുവാവിന്റെ പിതാവ് മാതൃകയായത് വ്യത്യസ്തമായി

കേരളത്തെ നടുക്കിയ കെവിന്‍ ദുരഭിമാന കൊലപാതകത്തിന് സമാനമായിരുന്നു ഡൽഹിയിൽ നാലുമാസം മുൻപ് നടന്ന അങ്കിത് സക്‌സേനയുടെ കൊലപാതകം. ഹിന്ദു യുവാവായ 23 കാരന്‍ അങ്കിത് സക്‌സേനയെ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഘുബീര്‍ നഗറില്‍ വെച്ച് മുസ്‌ലിം സമുദായക്കാരിയായ കാമുകിയുടെ കുടുംബം കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ മകനെ നഷ്ടമായ പിതാവ് കൊലപാതകികളോട് പ്രതികാരം ചെയ്തത് ഇഫ്ത്താര്‍ വിരുന്ന് നടത്തി.
മുസ്‌ലിം യുവതിയെ പ്രണയിച്ചതിന് മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയ അങ്കിതിന്റെ പിതാവ് യശ്പാല്‍ സക്‌സേന വര്‍ഗ്ഗീയ വിദ്വേഷത്തിന് പകരം നൽകിയത് മതസൗഹാര്‍ദ്ദവും സ്‌നേഹവുമായിരുന്നു. ഇഫ്താർ വിരുന്നില്‍ ഉത്തര്‍പ്രദേശിലെ വിഖ്യാത ഡോക്ടര്‍ കഫീല്‍ഖാന്‍ ഉള്‍പ്പെടെ 200 ലധികം അതിഥികള്‍ പങ്കെടുത്തു.
അങ്കിത് സക്സേന കൊലപാതകത്തിൽ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും അമ്മാവനും അറസ്റ്റിലായി. തങ്ങളുടെ പെണ്‍കുട്ടി ഒരു ഹിന്ദുവിനെ വിവാഹം കഴിക്കുന്നതില്‍ ഏറ്റവും എതിര്‍പ്പ് അമ്മാവനും 14 വയസ്സ് മാത്രം പ്രായമുള്ള സഹോദരനുമായിരുന്നു. വീടിനടുത്തു വെച്ചായിരുന്നു ഫോട്ടോഗ്രാഫറായ അങ്കിത് സക്‌സേനയെ കുത്തി കൊലപ്പെടുത്തിയത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ ജൂലൈയില്‍ വാദം തുടങ്ങും.
മകനെ കൊലപ്പെടുത്തിയത് മുസ്‌ളീങ്ങളാണെന്ന് സമ്മതിക്കുന്നു. പക്ഷേ എല്ലാ മുസ്‌ളീങ്ങളെയും ഇങ്ങിനെ കാണാനാകില്ല. തന്നെ ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ഉപയോഗിക്കരുതെന്നും മതത്തെ ഇക്കാര്യത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സക്‌സേന എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
ഡോ. കഫീല്‍ഖാനുപുറമെ എഴുത്തുകാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അയല്‍ക്കാര്‍ എന്നിവരെല്ലാം അതിഥികളായി എത്തി. പഴങ്ങളും ബിരിയാണിയും ശീതളപാനീയങ്ങളും വിളമ്പി . എല്ലാറ്റിനും സക്‌സേനയ്‌ക്കൊപ്പം മതസൗഹാര്‍ദ്ദ വിവാഹത്തെ പിന്തുണയ്ക്കുന്ന അങ്കിതിന്റെ സുഹൃത്തുക്കളുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























