ഉത്തരേന്ത്യൻ കർഷക സമരം എട്ടാം ദിവസത്തേക്ക് കടക്കുമ്പോഴും നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ ; രാജ്യത്തെ പ്രധാന കാർഷിക വിപണികൾ ഒഴിഞ്ഞു കിടക്കുന്നു

ഉത്തരേന്ത്യൻ കർഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ജൂൺ ഒന്ന് മുതലാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ കുടക്കീഴില്‍ കര്‍ഷകര്‍ ഏഴ് സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം തുടങ്ങിയത്. ചന്തകളില്‍ വില്‍ക്കാതെ പാലും പഴങ്ങളും പച്ചക്കറികളും റോഡില്‍ വലിച്ചെറിഞ്ഞ് തുടങ്ങിയ സമരത്തി്ന്‍റെ പരിണിത ഫലമായി രാജ്യത്തെ പ്രധാന കാർഷിക വിപണികൾ ഒഴിഞ്ഞു കിടക്കുന്നു. കമ്പോളങ്ങളിൽ എത്തിക്കാനാകാതെ നിരവധിയുൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നു. രാജ്യത്തെ പ്രധാന കാർഷിക വിപണികൾ ഒഴിഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ കേന്ദ്രസർക്കാറിന്റെ മൗനം തുടരുകയാണ്.
സമരത്തിന്‍റെ പശ്ചാത്തലത്തിൽ കരിമ്പ് കര്‍ഷകര്‍ക്കായി 7000 കോടി രൂപയുടെ താല്ക്കാലിക ആശ്വാസ പദ്ധതിക്ക് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. അതേസമയം രാഷ്ട്രീയ സാഹചര്യം മുതലാക്കാൻ കോൺഗ്രസും രംഗത്തുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ കർഷകറാലിയിൽ പങ്കെടുത്ത രാഹുൽഗാന്ധി, കോൺഗ്രസ് അധികാരത്തിലെത്തിയാൽ പത്ത് ദിവസത്തിനകം കാർഷികകടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചു.
ജൂൺ ഒന്ന് മുതലാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ കുടക്കീഴില്‍ കര്‍ഷകര്‍ ഏഴ് സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം തുടങ്ങിയത്. ചന്തകളില്‍ വില്‍ക്കാതെ പാലും പഴങ്ങളും പച്ചക്കറികളും റോഡില്‍ വലിച്ചെറിഞ്ഞ് തുടങ്ങിയ സമരത്തി്ന്‍റെ പരിണിത ഫലമായി നഗരപ്രദേശങ്ങളില്‍ രൂക്ഷമായ വിലക്കയറ്റം അനുഭവിച്ചു തുടങ്ങി. ഈ അവസരത്തിലാണ് കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏഴായിരം കോടി രൂപയുടെ താല്ക്കാലിക ആശ്വാസ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആശ്വാസപദ്ധതി പ്രഖ്യാപിച്ചെങ്കിലും ഞായറാഴ്ച ബന്ത് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പി ന്നോട്ടില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
ആറ് മാസത്തിനുള്ളില്‍ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇത് കൂടി മുന്നില്‍ കണ്ടായിരുന്നു കര്‍ഷ പ്രക്ഷോഭങ്ങളുടെ പ്രധാനകേന്ദ്രമായ മാന്‍സോറിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്ര. കഴിഞ്ഞ വര്‍ഷം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ വേദിയിലിരുത്തിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ , പണക്കാരുടെ കടം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുന്നതെന്ന് കുറ്റപ്പെടത്തി.
പച്ചക്കറിയും പാലും റോഡിൽ വിതറിയുള്ള സമര രീതി കർഷകർ നിർത്തി. ഇതെല്ലാം സർക്കാർ ആശുപത്രികളിലെ രോഗികൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം. കര്‍ഷ പ്രക്ഷോഭത്തിന് പിന്തുണയുമായി ബിജെപിയിലെ വിമത നേതാക്കളും രംഗത്തിത്തിയത് ബിജെപി കേന്ദ്ര നേതൃത്വത്തേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























