വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന് ഇപ്പോൾ ഇസഡ് കാറ്റഗറി സുരക്ഷ ഇല്ല, ലക്ഷക്കണക്കിന് അനുയായികളും ആഡംബര ജീവിതവും ഇല്ല!! ആകെയുള്ളത് ജയിൽ കൃഷി വളപ്പിൽ റോക്ക് സ്റ്റാര്‍ സ്വാമി ദിവസവും രണ്ട് മണിക്കൂര്‍ കൃഷി ചെയ്തെടുത്ത ഉരുളക്കിഴങ്ങും, കറ്റാര്‍ വാഴയും, തക്കാളിയും , പടവലങ്ങയും!! കൂലിയായി കിട്ടുന്നത് ഇരുപത് രൂപ... ദേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീതിന്റെ ജയില്‍ ജീവിതം ഇങ്ങനെയൊക്കെ

ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആള്‍ദൈവത്തെ പറ്റി മലയാളികള്‍ ആദ്യമായി അറിയുന്നത് 2015ലാണ്. സ്വയം സ്റ്റാറാകാന്‍ വേണ്ടി ഗുര്‍മീത് തന്നെ പണംമുടക്കി നായകനായി അഭിനയിച്ച എംഎസ്ജി ദ മെസഞ്ചര്‍ എന്ന സിനിമ പുറത്തിറങ്ങിയത്. 1948ലാണ് ദേര സച്ച സൗധയ്ക്കു തുടക്കമാകുന്നത്. പഞ്ചാബിലെ ഷഹര്‍പൂര്‍ ബേഗുവിലെ ബേഗു റോഡിലാണ് ആസ്ഥാനം. ഖെമാമല്‍ എന്ന് യഥാര്‍ത്ഥ പേരുള്ള ഷാ മസ്താനയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ലൗകിക കാര്യങ്ങളില്‍ തല്പരനല്ലാത്ത തികഞ്ഞ മത വിശ്വാസായായിരുന്നു ഇദ്ദേഹം. പതിനാലാം വയസില്‍ ഒരു സത്യാന്വേഷിയായി ഒരു ആത്മീയ ഗുരുവിനെ തിരഞ്ഞ് ഇദ്ദേഹം വീടുവിട്ടുപോയി. പഞ്ചാബിലെ ബീസില്‍ ബാബ സാവന്‍ സിങ്ങ് എന്ന ഗുരുവിനെ അദ്ദേഹം ആചാര്യനായി സ്വീകരിച്ചു.
വൈകാതെ വലിയൊരു ശിക്ഷ്യഗണം ഗുർമീതിന് സ്വന്തമായി. അതോടെ സമ്പത്തും കുന്നുകൂടാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ആസ്ഥാനത്ത് വലിയൊരു കൊട്ടാരം തന്നെ സ്ഥാപിച്ചു. 600 മുറികളും, യോഗം ചേരാനുള്ള ഒരു ഹാളും, വിശേഷാവസരങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കുള്ള വിശാലമായ ഒരു മുറ്റവും ചേരുന്നതാണ് ഈ സ്ഥാപനം. പിന്നെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടെയുള്ള യാത്ര, ഇസഡ് കാറ്റഗറി സുരക്ഷ, ലക്ഷക്കണക്കിന് അനുയായികള്‍ ആഡംബരപൂര്‍ണമായിരുന്നു ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ജീവിതം. ആത്മീയ ഗുരു, ഗായകന്‍, സംരംഭകന്‍, 3 മക്കളുള്ള കുടുംബസ്ഥന്‍ ബലാംത്സഗക്കുറ്റത്തിന് ജയിലഴികള്‍ക്കുള്ളിലാകുന്നതുവരെ ഇങ്ങനെയൊക്കെയായിരുന്നു ഈ റോക്ക് സ്റ്റാര്‍ സ്വാമിയുടെ ജീവിതം.
അനുയായിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും അനുയായികള്‍ ഗുര്‍മീതിനെ അവിശ്വസിച്ചില്ല. വിധിയെതിരായപ്പോള്‍ അനുയായികള്‍ അക്രമം അഴിച്ചുവിട്ടു. കലാപത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും ആയിരത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ആളും ആരവവുമായി കഴിഞ്ഞിരുന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിന്‍രെ ജയില്‍ ജീവിതം ഇങ്ങനെയൊക്കെയാണ്. പ്രത്യേക പരിഗണനയൊന്നുമില്ലാതെ മുഴുവന്‍ സമയം കൃഷിയില്‍ മുഴുകിയിരിക്കുന്ന ജയില്‍പ്പുള്ളി
20 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഗുര്‍മീതിന് കോടതി വിധിച്ചിരിക്കുന്നത്. റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിന് നോക്കി നടത്താനായി കുറച്ച് കൃഷി സ്ഥലമുണ്ട്. പച്ചക്കറിയാണ് കൃഷി. 2017 ഓഗസ്റ്റിലാണ് ഗുര്‍മീത് ജയിലിലാകുന്നത്. ഇതുവരെ 1.5 ക്വിന്റല്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്തുണ്ടാക്കി. ഒപ്പം കറ്റാര്‍ വാഴയും, തക്കാളിയും , പടവലങ്ങയും കൃഷി ചെയ്യുന്നു. ജയില്‍ വളപ്പില്‍ കൃഷി ചെയ്യുന്ന ഈ പച്ചക്കറികളാണ് തടവുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
ദിവസവും രണ്ട് മണിക്കൂര്‍ കൃഷി ചെയ്യുന്നതിന് 20 രൂപയാണ് ഗുര്‍മീതിന് കൂലിയായി ലഭിക്കുന്നത്. അതും കൈയ്യില്‍ കിട്ടില്ല.അറസ്റ്റിലായപ്പോള്‍ ഗുര്‍മീതിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു. കോടി കണക്കിന് രൂപയായിരുന്നു ഈ അക്കൗണ്ടുകളില്‍ ഉള്ളത്. സംസ്ഥാനത്തിന്‍രെ പലഭാഗത്തും ഗുര്‍മീതിന് സ്വന്തമായി ഭൂമിയും ഉണ്ട്.
പ്രത്യേക സെല്ലിലാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നത്. യാതൊരു വിഐപി പരിഗണനയും ഗുര്‍മീതിന് നല്‍കുന്നില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ജയിലില്‍ സഹതടവുകാര്‍ക്കായി ആത്മീയ പ്രഭാഷണം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗുര്‍മീതിന്റെ ആവശ്യം നിരസിച്ചു. തുടക്കത്തില്‍ ഗുര്‍മീതിന് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആറ് കിലോയോളം തൂക്കം കുറഞ്ഞിരുന്നു. കൃഷി തുടങ്ങിയ ശേഷം ഗുര്‍മീത് ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















