നിലപാട് ഇതാണ്, ഒരൊറ്റ ഇന്ത്യ .. പാക്കിസ്ഥാനെ കട്ടയ്ക്ക് എതിർത്തും മോദിയെ കട്ടയ്ക്ക് അനുകൂലിച്ചും ശശി തരൂര്‍
മോദി അനുകൂല നിലപാടുകളിൽ പലപ്പോഴും ശശിതരൂർ കോൺഗ്രെസ്ന്റെ വിമർശന കൂട്ടിൽ ആണ് . കോൺഗ്രസ് പാർട്ടിയിൽ ആജീവനാന്തം നിൽക്കാമെന്ന് താൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല എന്ന് വരെ തരൂർന് ഒരു ഘട്ടത്തിൽ പറയേണ്ടി വന്നു ,കോൺഗ്രസ് പാർട്ടിയുടെ പലകോണിൽ നിന്നും തരൂരിന്റെ മോദി സ്നേഹത്തിനെതിരെ രൂക്ഷ വിമർശനം വരുന്നുണ്ട് എങ്കിലും .. നരേന്ദ്രമോദിയെ അനൂകുലിച്ച് കൊണ്ടുള്ള തരൂരിന്റെ പ്രസ്താവനകൾക്ക് കുറവ് വരുന്നില്ല എന്നതാണ് സത്യം .
ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്ന വേളയില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുമെന്ന പുതിയ നിലപാടുമായി പിന്നെയും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. തങ്ങള്‍ പ്രതിപക്ഷമാണെന്നും അതിനാല്‍ കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഇന്ത്യക്കു പുറത്തു തങ്ങള്‍ ഒന്നാണെന്നും തരൂര്‍ പറഞ്ഞു. പാക്കിസ്ഥാനു തങ്ങള്‍ ഒരിഞ്ച് പോലും നല്‍കില്ലെന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിക്കുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.‘നമ്മളെ പാക്കിസ്ഥാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എതു കാരണത്തിനാണോ, അത് അവരും മുന്‍പ് ചെയ്തിട്ടുണ്ട്. പാക് അധീന കശ്മീരിന്റെയും ഗില്‍ജിത്-ബള്‍ട്ടിസ്ഥാന്റെയും പദവികള്‍ എടുത്തുമാറ്റിയത് അവരാണ്. അവര്‍ക്കു നമ്മുടെ നേര്‍ക്കു വിരല്‍ ചൂണ്ടാന്‍ അവകാശമില്ല.’- തരൂര്‍ പറഞ്ഞു.
യു.എന്നില്‍ പ്രസംഗിക്കാന്‍ മോദി പോകുന്ന സമയം തങ്ങളും ഒപ്പമുണ്ടാകുമെന്നും തരൂര്‍ പറഞ്ഞു. അതേസമയം കേന്ദ്രത്തെ ചോദ്യം ചെയ്യുന്നതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശശി തരൂര്‍ ഇനി തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന തരൂർ സ്നേഹികളെ കടുത്ത നിരക്ഷയിൽ എത്തിക്കുന്നു ,ശശി തരൂർ എന്ന വ്യക്തി എത്രത്തോളം കഴിവുള്ള വെക്തി എന്നതാവാം ഒരുപക്ഷെ അതിന് കാരണം .
കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെച്ചതും വാർത്തകളിൽ ഇടം നേടി ,അതേസമയം ഡിജിറ്റല്‍ മീഡിയ അധ്യക്ഷ സ്ഥാനം രാജീവയ്ക്കുന്ന വിവരം തരൂര്‍ ആദ്യം അറിയിച്ചത് സെല്ലിലെ തന്റെ സഹപ്രവര്‍ത്തകരെയാണ് . നടപടിക്രമം അനുസരിച്ച് രാജി വിവരം അറിയിക്കേണ്ടത് കെ പി സി സി അധ്യക്ഷനെയാണ്. എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ല എന്നതും ശ്രദ്ധയം . പകരക്കാരനെ കെ പി സി സി അധ്യക്ഷന്‍ കണ്ടെത്തുന്നത് വരെ താന്‍ ഈ സ്ഥാനത്ത് ഉണ്ടാകുമെന്നാണ് തരൂര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha