കൈത ചക്കയെ വെട്ടിയരിഞ്ഞ് അരിവാൾ ; കെ എം മാണിയുടെ പിൻഗാമി മാണി സി കാപ്പൻ; ഇത് ചരിത്ര വിജയം
പാലാ എൽ ഡി എഫ് പിടിച്ചെടുത്തു. എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം നേടി. മാണി സി കാപ്പന് 54137 വോട്ടുകൾ കിട്ടി. കേരള കോൺഗ്രസ്സ് സ്ഥാനാർഥി ജോസ് ടോം 51194 വോട്ടുകൾ നേടി. എൻ ഡി എ സ്ഥാനാർഥി എൻ.ഹരി 18044 വോട്ടുകൾ നേടി. ഇത് ചരിത്രങ്ങളെ മാറ്റി എഴുതിയ വിജയമാണ്. പാല നിയമസഭ മണ്ഡലത്തിന്റെ 54 വര്‍ഷത്തെ ചരിത്രം കെ എം മാണിയോടൊപ്പമായിരുന്നു. എന്നാൽ ഇപ്പോൾ പാലാക്കാർ എൽ ഡി എഫിനൊപ്പമാണ് നിൽക്കുന്നത്. രാവിലെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു മാണി സി കാപ്പൻ. ഞങ്ങൾക്ക് കിട്ടേണ്ടുന്ന വോട്ട് ഞങ്ങൾക്ക് തന്നെ കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ പ്രതീക്ഷ ഇപ്പോൾ സഫലമായിരിക്കുകയാണ്. അട്ടിമറി വിജയമാണ് എൽ ഡി എഫ് നേടിയിരിക്കുന്നത്. ജനങ്ങൾ ഇടത് പക്ഷത്തിന് അനുകൂലമായി ചിന്തിച്ച് തുടങ്ങിയതിന്‍റെ ലക്ഷണമാണ് കാണുന്നത് എന്ന് ഇടത് നേതാക്കൻമാർ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha