ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ജീവനെടുക്കാന്‍ ത്രിണമൂലിന്റെ അന്ത്യക്കളി. ബംഗാളിൽ ത്രിണമുൽ ബിജെപി സംഘർഷം !
പശ്ചിമ ബംഗാളിലെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നാദിയ ജില്ലയിലെ ബിജെപി നേതാവ് ഹരള ദേബ്നാഥാണ് മരിച്ചത്. പലചരക്ക് കട നടത്തുന്ന ദേബ്നാഥ് കഴിഞ്ഞ ദിവസം രാത്രി കടയടച്ച് പുറത്തിറങ്ങവേ രണ്ടംഗ അക്രമി സംഘമെത്തി വെടിവെയ്ക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ദേബ്നാഥിന്റെ ഭാര്യയുടെ മുന്നില്‍ വെച്ചാണ് അക്രമ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവര്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയിരുന്നു. സാധനം വാങ്ങിയ ശേഷമാണ് ഇവര്‍ ദേബ്നാഥിന് നേരെ വെടിവെച്ചത്.
ആക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുള്ളതായി സംശയമുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഡോ.മനോബേന്ദ്ര റോയ് ആരോപിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ആക്രമണത്തിന് നേരെ മമതാ സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും ഗുണ്ടകളുടെ ശല്യംകൊണ്ട് ജീവിക്കാന്‍ പറ്റാതായെന്നും ഹരള ദേബ്നാഥിന്റെ അയല്‍വാസിയായ പ്രദീപ് റോയ് പറയുന്നു. ദേബ്നാഥിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകനേയും ഗര്‍ഭിണിയായ ഭാര്യയേയും മകനേയും അക്രമി സംഘം കഴിഞ്ഞദിവസം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടലെടുത്ത പ്രതിഷേധങ്ങള്‍ക്കും മറ്റും ഇനിയും അയവ് വന്നിട്ടില്ല. അതിനിടയിലാണ് മറ്റൊരു കൊലപാതകം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം മമത സര്‍ക്കാരിന്റെ മൗനാനുവാദമാണ് ഈ അക്രമണങ്ങള്‍ക്കു പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബംഗാള്‍ ബിജെപി ഘടകവും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha