ആൾക്കൂട്ട കൊലപാതകം ബിജെപിയുടെ കാലത്ത് മാത്രം ഉണ്ടാകുന്ന പ്രതിഭാസമല്ല; ബോധവത്കരണം നടത്തുന്നതിലൂടെ പരിഹാരം കണ്ടെത്താനാകും; ആഞ്ഞടിച്ച് അമിത് ഷാ
രാജ്യത്ത് ബി ജെ പി ഭരണത്തിനു കീഴില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങൾ ഉയരുകയാണ്. എന്നാൽ ഈ ആരോപങ്ങളെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആള്‍ക്കൂട്ട ആക്രമണത്തെ കുറിച്ച് സംഘടിതമായ പ്രചരണം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഏതെങ്കിലും വ്യക്തി കൊല്ലപ്പെടുകയാണെങ്കില്‍ അതിനായി നമുക്ക് സെക്ഷന്‍ 302 ഉണ്ട്. ഇതാണ് എല്ലായിടത്തും ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
ബി ജെ പി സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുകയും സംശയിക്കപ്പെടുന്നവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണം ഈ സര്‍ക്കാരിനു കീഴില്‍ മാത്രമുള്ള പ്രതിഭാസമല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഈ കാര്യത്തിൽ നിയമനിര്‍മാണം വേണമെന്ന് കേന്ദ്രത്തോട് കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും നിയമനിര്‍മാണം നടന്നിട്ടില്ല. ആള്‍ക്കൂട്ട ആക്രമണം നേരിടാനാവശ്യമായ നിയമങ്ങള്‍ നിലവിലുണ്ടെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ വിഷയത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിലൂടെ പരിഹാരം കണ്ടെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
https://www.facebook.com/Malayalivartha