വെള്ളപ്പൊക്കത്തിൽ മുങ്ങുമെന്ന് പ്രതീക്ഷിച്ച വോട്ടുകൾ നേടിയെടുത്ത് ടിജെ വിനോദ്; മഴ ചതിച്ചതാണ് ഇല്ലെങ്കിൽ ഇതിലും കൂടുതൽ ഭൂരിപക്ഷം ഞങ്ങൾ നേടിയെടുത്തേനെ, കോട്ട പൊളിച്ചടുക്കി യുഡിഎഫ്
വെള്ളപൊക്കം ചതിച്ചതാണ്. ഇല്ലെങ്കിൽ ഇതിലും കൂടുതൽ ഭൂരിപക്ഷം ഞങ്ങൾ നേടിയെടുത്തേനെയെന്ന്. എറണാകുളത്തെ കോൺഗ്രസ് നേതാക്കൾ. ഈ ഉപതിരഞ്ഞെടുപ്പിൽ വെള്ളപ്പൊക്കത്തിൽ മുങ്ങുമെന്ന് പ്രതീക്ഷിച്ച വോട്ടുകൾ ആണ് ടിജെ വിനോദ് നേടിയെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയെടുത്ത മണ്ഡലമാണ് എറണാകുളം. ഹൈബി ഈഡന്‍ 21,949 വോട്ടിന് ജയിച്ച മണ്ഡലം കൂടിയാണ്.
നിർണായക നീക്കങ്ങൾക്കൊടുവിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ടിജെ വിനോദ് വിജയിച്ചു . 4066 ആണ് ടിജെ വിനോദിന്റെ നിലവിലെ ലീഡ്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിജി രാജഗോപാൽ മുന്നേറിയിരുന്നു. എന്നാൽ എൽഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടി. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് യുഡിഎഫിന്റെ ടിജെ വിനോദ് വിജയിക്കുകയായിരുന്നു. എറണാകുളത്ത് 123 സര്‍വ്വീസ് വോട്ടുകളും മൂന്ന് പോസ്റ്റല്‍ വോട്ടുകളുമാണുള്ളത്.
എന്നാൽ തനിയ്ക്ക് കിട്ടിയ ഈ വിജയം എറണാകുളത്തെ ജനാവലിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായി ടിജെ വിനോദ് പ്രതികരിച്ചു.യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നു. തനിയ്ക്ക് വോട്ട് കുറയാനുള്ള കാരണം വെള്ളക്കെട്ടായിരുന്നുവെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മനു റോയി പറഞ്ഞു. സിജി രാജഗോപോലാണ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി. എറണാകുളത്തെ കൊച്ചി നഗരസഭയും ചേരാനല്ലൂര്‍ പഞ്ചായത്തും ഭരിക്കുന്നത് കോണ്‍ഗ്രസാണ്.
https://www.facebook.com/Malayalivartha