വട്ടിയൂർക്കാവ് പിടിച്ചടുക്കി വി കെ പ്രശാന്ത്; പരാജയം ഏറ്റുവാങ്ങി കെ മോഹന്‍കുമാർ; വട്ടിയൂര്‍ക്കാവിലെ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേയര്‍ വികെ പ്രശാന്തിന് അട്ടിമറി വിജയം. വോട്ട് എണ്ണിയത് മുതൽ വിജയത്തിലേക്കുള്ള കുതിപ്പായിരുന്നു പ്രശാന്തിന്. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ വൻ പരാജയമാണ് ഏറ്റുമുവാങ്ങിയത്. എന്നാൽ ഈ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. പലരോടും ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. യുവാക്കളുടെ വോട്ട് ആണോ ഞങ്ങൾക്ക് നഷ്ടപെട്ടത്. രാഷ്ട്രീയത്തിലേക്ക് പുതിയ തലമുറയുടെ വരവാണോ ? ഈ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
68 പോളിങ് ബൂത്തുകളിലായാണ് വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്.62.66 ശതമാനമായിരുന്നു പോളിങ് ശതമാനം. മണ്ഡലത്തിലെ 1,97,570 വോട്ടര്‍മാരില്‍ 1,23,804 പേരാണ് വോട്ട് ചെയ്തത്. എല്‍ഡിഎഫ് മുന്നോട്ടുവച്ച വികസന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് പ്രതികരിച്ചു.
https://www.facebook.com/Malayalivartha