താനൂർ കൊലപാതകം; കൊലപാതകത്തിൽ സിപിഎം നേതാവ് പി.ജയരാജന്റെ പങ്ക് എന്താണ്? അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
മലപ്പുറം താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം നേതാവ് പി.ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അഞ്ചുടി സ്വദേശി കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖാണ് കൊല്ലപ്പെട്ടത്. നമസ്‌കാരത്തിന് പള്ളിയില്‍ പോകവെ അഞ്ചുടി മദറ്‌സക്ക് സമീപം വെച്ചാണ് ആക്രമണത്തിന് ഇരയായത്. കൃത്യം നടത്തിയശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. കൈയും കാലും അറ്റ നിലയിലായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസിൽ മൂന്ന് സിപിഎം പ്രവര്‍ത്തകരായ അഞ്ചൂടി സ്വദേശികളായ മുഫീസ്, മഷ്ഹൂദ്, താഹ എന്നിവരായിരുന്നു അറസ്റ്റിലായത്. പ്രതികളെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ കിട്ടിയിരുന്നു
പ്രതികൾ കൃത്യം നടത്താൻ ഉപയോഗിച്ച വാളുകൾ പോലീസ് കണ്ടെത്തി. പ്രതികള്‍ തന്നെയാണ് കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസിന് കാണിച്ചു കൊടുത്തിരിക്കുന്നത്. പ്രതികൾ സിപിഎം പ്രവർത്തകരാണ്. കൊലപാതക ത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവരെ കൂടുതൽ ചെയ്യേണ്ടതുണ്ട്. എന്നാൽ അതോടൊപ്പം തന്നെ ഇസ്ഹാക്കിന്റെ മരണത്തത്തിൽ സി.പി.എം നേതാവ് പി.ജയരാജന് പങ്കുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത് വന്നിരുന്നു. പ്രദേശത്ത് ഒരാഴ്ച മുമ്പ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീടാണ് കൊലപാതകം നടന്നത് എന്ന് ഫിറോസ് ആരോപിച്ചു.
അതേസമയം കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. എന്നാൽ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്നും വ്യക്തി വൈരാഗ്യം ആയിരിക്കാം കൊലപാതലത്തിലേക്ക് നയിച്ചതെന്നുമാണ് സി.പി.എം മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha