കുട്ടികൾകൾക്ക് മുട്ട കൊടുക്കരുതെന്ന് ബിജെപി നേതാവ്; കാരണം ഇതാണ് ; പ്രസ്താവനയ്ക്ക് പിന്നാലെ വിവാദവും
മാതാപിതാക്കൾ കുട്ടികള്‍ക്ക് മുട്ട കൂടുതലായി നല്‍കിയാല്‍ വലുതാകുന്ന സമയം അവര്‍ നരഭോജികളാകും. പ്രസ്താവനയിലൂടെ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ബിജെപി നേതാവ് ഗോപാല്‍ ഭര്‍ഗവ. മുട്ട നല്‍കാനുള്ള തീരുമാനം ഹിന്ദുക്കളുടെ മതപരമായ വികാരത്തെ വൃണപ്പെടുത്തുമെന്നാണ് ബിജെപി ഉയർത്തുന്ന വാദം. മാംസാഹാരം കഴിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. കുട്ടികൾക്ക് മുട്ട നല്‍കി വളര്‍ത്തിയാല്‍ വലുതാകുന്ന സമയം അവര്‍ നരഭോജികള്‍ ആകുമെന്നും ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.
ഗോപാല്‍ ഭര്‍ഗവയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്. എന്നാൽ കുട്ടികളുടെ ആരോഗ്യം ലക്ഷ്യമെന്നും ബിജെപിയുടെ പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ലെന്നും കമൽ നാഥ് വ്യക്തമാക്കി. തീരുമാനവുമായി മുന്നോട്ടു പോകനാണ് സർക്കാർ പദ്ധതി. പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ കമൽനാഥ് സര്‍ക്കാര്‍ അംഗന്‍വാടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട നല്കാൻ തീരുമാനമെടുത്തിരുന്നു. ഇ തീരുമാനത്തോടുള്ള പ്രതിഷേധാർഹമായിട്ടാണ് ബിജെപി നേതാവിന്റെ ഈ വിവാദ പ്രസ്താവന.
2015ല്‍ ശിവരാജ് സിങ് സര്‍ക്കാരായിരുന്നു കുട്ടികളുടെ ഉച്ചഭക്ഷണത്തിനൊപ്പം മുട്ട നൽകേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. ഇപ്പോഴത്തെ കണക്കുകൾ പ്രാകാരം മധ്യപ്രദേശില്‍ പോഷഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 42 ശതമാനത്തില്‍ കൂടുതലായിരിക്കുകയാണ്. അത് കൊണ്ട് പോഷഹാകാരക്കുറവ് പരിഹരിക്കുവാൻ അടുത്ത മാസം മുതല്‍ അംഗന്‍വാടിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരാഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ മുട്ട നല്‍കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ പ്രതിഷേധവുമായി ബിജെപി പിന്നാലെയുണ്ട്.
https://www.facebook.com/Malayalivartha