ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താനുള്ള ശ്രമം വൈകുന്നു; നാളെ കൂടാനിരുന്ന കോർ കമ്മിറ്റി യോഗം മാറ്റി; വട്ടിയൂർക്കാവിൽ അവസാന നിമിഷം കുമ്മനത്തെ മാറ്റിയതിൽ ആർ എസ്എസ്സിന് ഇപ്പോഴും അതൃപ്തി ? നിലപാട് വ്യക്തമാക്കി ആർ എസ്എസ്; ആ സ്ഥാനം ആർക്ക് ?
സംസ്ഥാന ബിജെപി നാളെ കൂടുവാനിരുന്ന കോർ കമ്മിറ്റി യോഗം മാറ്റിവച്ചു. പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണറായതോടെ തൽ സംസ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താനുള്ള യോഗമാണ് മാറ്റിയിരിക്കുന്നത്. ഇപ്പോൾ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. നേതാക്കൾക്കിടയിലെ ഭിന്നത രൂക്ഷമാകുകയും അത് തുടരുകയും ചെയ്യുന്നുവെന്നാണ് സൂചന. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷായിരുന്നു യോഗം വിളിച്ച് കൂട്ടിയത്. അതേ സമയം ബിഎൽ സന്തോഷുമായി ചർച്ചയ്ക്കില്ലെന്ന് ആർഎസ്എസ് വ്യക്തമാക്കി. വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതാണ് ആർഎസ്എസിന്റെ എതിർപ്പിന് കാരണം. ആർഎസ്എസാണ് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നത്. അതേ സമയം ബിഎൽ സന്തോഷുമായി ചർച്ചയ്ക്കില്ലെന്ന് ആർഎസ്എസ് നിലപാടെടുത്തു. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതാണ് എതിർപ്പിലേക്ക് നയിച്ചത്. എന്നാൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ യോഗം മാറ്റിവയ്ക്കുകയായിരുന്നു. വട്ടിയൂർക്കാവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തോളം വോട്ട് കുറഞ്ഞ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുകയായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവർക്കാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻതൂക്കമുള്ളത്. കൃഷ്ണദാസ് പക്ഷക്കാരായ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്റെ പേരും കേൾക്കുന്നുണ്ട്. കഴിഞ്ഞ തവണ തർക്കങ്ങൾക്കൊടുവിൽ സമവായത്തിലൂടെ മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള പ്രസിഡന്റായതുപോലെ ആണെങ്കിൽ മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ എന്നിവരിലൊരാളും പ്രസിഡന്റായി വരാനുള്ള സാധ്യത മുന്നിലുണ്ട്. സുരേഷ് ഗോപി എംപിയെ സംസ്ഥാന പ്രസിഡന്റാക്കാൻ കേന്ദ്ര നേതൃത്വം ആലോചിച്ചെങ്കിലും താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha