വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കൂ; രാഹുൽ ഗാന്ധിയോട് സുപ്രീംകോടതി
രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി നല്കിയ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി നടപടിയില്ല. മറിച്ച് ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്ബോള്‍ രാഹുല്‍ ഗാന്ധി സൂക്ഷ്മത പുലര്‍ത്തണമെന്ന് കോടതി നിര്‍ദേശിക്കുകയുണ്ടായി. ചൗക്കീദാര്‍ ചോര്‍ ഹെ (കാവല്ക്കാരന് കള്ളനാണ്) എന്ന് നരേന്ദ്ര മോദിയെ ബന്ധിപ്പിച്ച് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് കേസിനാധാരം.
തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രസംഗം. തന്റെ പ്രസംഗത്തില്‍ സുപ്രീംകോടതിയെ പരാമര്‍ശിച്ചതില്‍ ആദ്യം ഖേദപ്രകടനം നടത്തുകയും പിന്നീട് രാഹുല്‍ നിരുപാധികം മാപ്പു പറയുകയും ചെയ്തിരുന്നു. മാപ്പു പറഞ്ഞ സ്ഥിതിക്ക് ഹരജി തള്ളിക്കളയണമെന്നായിരുന്നു കോണ്‍ഗ്രസ് അഭിഭാഷകന് അഭിഷേക് മനു സിങ്വിയുടെ വാദം. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രസംഗം. ‘ചൗക്കീദാർ ചോർ ഹെ’ എന്ന മുദ്രാവാക്യത്തിലൂടെ മോദിയെ നെഞ്ചുറപ്പോടെ നേരിടുന്ന നേതാവെന്ന നിലയിൽ രാഹുൽ ഉയർന്നുവന്നതായിരുന്നു . ഇതിന് പിന്നാലെ രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി കൂടി കളത്തിലിറങ്ങിയിരുന്നു. എന്നാൽ ഈ മുദ്രാവാക്യത്തിനെതിരെ ബി ജെ പി പരാതി ഉന്നയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha