പണമെറിഞ്ഞ് ചാക്കിട്ട് പിടിക്കുന്നുവെന്ന ആരോപണവുമായി ഭരണപക്ഷവും പ്രതിപക്ഷവും; 'ഓപ്പറേഷൻ താമര' കേരളത്തിലും ? കോൺഗ്രസ് നേതാവ് എം.എ. വാഹിദിന്റെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് ആ സത്യത്തിലേക്ക്
കോൺഗ്രസ് സി.പി.എം. നേതാക്കളെ ലക്ഷ്യമിട്ട് ഓപ്പറേഷൻ താമര കേരളത്തിലും? അത്തരത്തിൽ സംശയം ഉയർത്തുന്ന ഒരു വെളിപ്പെടുത്തലാണ് കോൺഗ്രസ് നേതാവിൽ നിന്നും വന്നിരിക്കുന്നത്.
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വടക്കേയിന്ത്യൻ മോഡൽ 'ഓപ്പറേഷൻ താമര' കേരളത്തിലും നടക്കുന്നു എന്ന് സൂചനകളിലേക്ക് വിരൽചൂണ്ടുന്ന സംഭവങ്ങളാണ് അരങ്ങേറിയിരുന്നത്.
കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന വിജയൻ തോമസ് ബി.ജെ.പി.യിൽ ചേർന്നതിനു പിന്നാലെ, സീറ്റും കോടികളും വാഗ്ദാനം ചെയ്ത് ബി.ജെ.പി. ഏജന്റ് സമീപിച്ചെന്നു കോൺഗ്രസ് നേതാവ് എം.എ. വാഹിദിന്റെ വെളിപ്പെടുത്തൽ ഇത്തരമൊരു ആരോപണത്തിലേക്കാണ് നയിക്കുന്നത്.
അതൃപ്തരായ കോൺഗ്രസ് നേതാക്കളെയാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. മാസങ്ങൾക്ക് മുമ്പുതന്നെ സംസ്ഥാനത്തെ സി.പി.എം. നേതാക്കളെയും പാർട്ടിയിലേക്ക് ക്ഷണിച്ചു.
കോൺഗ്രസിന്റെ ദേശീയ വക്താവ് ടോം വടക്കൻ ബി.ജെ.പി.യിലെത്തിയതോടെയാണ് കേരള നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി. നീക്കം ശക്തമാക്കിയത്. 35 സീറ്റ് ലഭിച്ചാൽ ബി.ജെ.പി. സർക്കാരുണ്ടാക്കുമെന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം ഓപ്പറേഷൻ താമര ലക്ഷ്യമിട്ടാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും കുറ്റപ്പെടുത്തുന്നുണ്ട്. പണമെറിഞ്ഞ് ചാക്കിട്ട് പിടിക്കുന്നുവെന്ന ആരോപണവും ഇടതു പക്ഷവും പ്രതിപക്ഷവും ഉയർത്തുന്നുണ്ട്.
സി.പി.എമ്മിലെ ചിലപ്രമുഖരെ വളരെ നേരത്തേതന്നെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ച് ഇടനിലക്കാർ സമീപിച്ചിരുന്നു. കണ്ണൂരിലെ ഒരു സംസ്ഥാനകമ്മിറ്റിയംഗത്തെയാണ് ആദ്യം സമീപിച്ചത്. എന്നാൽ അദ്ദേഹം ആ കാര്യത്തിന് വഴങ്ങാൻ തയ്യാറായില്ല . ബി.ജെ.പി. സംസ്ഥാനസമിതിയുടെ അറിവോടെയായിരുന്നില്ല ഈ നീക്കം നടത്തിയത്.
അതൃപ്തരായ കോൺഗ്രസ് നേതാക്കളെയും യു.ഡി.എഫ്. അനുഭാവികളായ പ്രൊഫഷണലുകളെയും സർക്കാർ സർവീസിൽനിന്നു വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരെയും പാർട്ടിയിലെത്തിക്കാൻ ഇവരുടെ പട്ടിക തയ്യാറാക്കി ഊർജിത ശ്രമമാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം ഇപ്പോൾ കഠിനമായി നടത്തുന്നത്.
താത്പര്യമില്ലെന്നറിയിക്കുന്നവരോട്, മാനസാന്തരം വന്നാൽ വിളിക്കണമെന്നും അതിനു കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് ഇടനിലക്കാരുടെ മടക്കം. ഇനിയും കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യിൽ വരുമെന്നാണ് കെ. സുരേന്ദ്രൻ ഞായറാഴ്ച പറഞ്ഞത്.
മാത്രമല്ല കഴക്കൂട്ടത്തു കോൺഗ്രസിലെ ഒരു വമ്പനെ കാത്തിരിക്കുകയാണ് ബിജെപി. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാതെ കോൺഗ്രസിലെ ഒരു വ്യക്തിയെ കാത്ത് ബിജെപി ഇരിക്കുമ്പോൾ അത് മറ്റൊരു തരത്തിലേക്ക് സംശയങ്ങൾ ഉളവാക്കുന്ന കാര്യമാണ്.
ശോഭാ സുരേന്ദ്രന് കഴക്കൂട്ടത്തു സീറ്റ് നൽകണമെന്ന് ആവശ്യം ഉയർന്നപ്പോൾ ബിജെപി നേതൃത്വം അത് വ്യക്തമാക്കിയിരുന്നു. കഴക്കൂട്ടത്ത് മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾകൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥി വേണമെന്ന ചിന്തയിലാണ് കോൺഗ്രസ് വിട്ടെത്തുന്ന നേതാവിന് സീറ്റ് നൽകാൻ ബിജെപി തീവ്രമായ ശ്രമം നടത്തുന്നത്.
കോൺഗ്രസിൽ നിന്നെത്തുന്ന നേതാവിന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റാണിതെന്ന കടുംപിടുത്തത്തിലാണ് സംസ്ഥാന നേതൃത്വം ഉള്ളത്. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഗണിച്ചിരുന്നു.
എങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു കേന്ദ്രനേതൃത്വം സ്വീക്കരിച്ചത് . അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ശക്തമായി ഉയത്തിയത്.
എന്നാൽ കഴക്കൂട്ടത്ത് മത്സരിക്കാൻ ശോഭാ സുരേന്ദ്രന് വേറെ തടസ്സങ്ങൾ ഒന്നും ഇല്ലായിരുന്നു. . കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥിയായി നിൽക്കുന്നത്.
പക്ഷേ കോൺഗ്രസിൽ നിന്ന് എത്തുന്ന ഒരു വ്യക്തിക്ക് വേണ്ടി ആ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം സ്ഥാനാർഥി പട്ടിക പുറത്തു വന്നപ്പോഴും കഴക്കൂട്ടത്ത് ആരാണെന്ന് കാര്യം വ്യക്തമല്ല ആയിരുന്നു.
https://www.facebook.com/Malayalivartha