ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി ശക്തമായി മത്സര രംഗത്തുണ്ടാകും; . അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും; അഭ്യൂഹങ്ങളെ തള്ളി കെ സുരേന്ദ്രന്‍
അഭ്യൂഹങ്ങളെയും തള്ളി കെ സുരേന്ദ്രന്‍. ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി . അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എല്ലാവരും ശോഭ സുരേന്ദ്രനോട് അഭ്യര്‍ത്ഥിച്ചിരുന്നു . എന്നാല്‍ വ്യക്തിപരമായി ശോഭ മത്സരിക്കുന്നതിനോട് അസൗകര്യം പ്രകടിപ്പിക്കുകയായിരുന്നു ഇവർ ചെയ്തത് .
ഡല്‍ഹിയിലേക്ക് പോകുന്നതിന്റെ രണ്ട് ദിവസം മുന്നേ ശോഭ സുരേന്ദ്രനെ താന്‍ നേരിട്ടുവിളിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുകയും ചെയ്തു.
മാത്രമല്ല കെ. മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. മുരളീധരന്‍ മത്സരിക്കുന്നത് പിണറായി വിജയന് വേണ്ടിയാണ്.
സിപിഎമ്മുമായി നേരത്തെ തന്നെ ഒത്തുതീര്‍പ്പിലെത്തിയ വ്യക്തിയാണ് മുരളീധരനെന്നും കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് പോലും ഇത്തവണ മുരളീധരന് ലഭിക്കില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
കോന്നിയില്‍ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അതാത് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ട്. കോന്നിയില്‍ ബി.ജെ.പിക്ക് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെടുകയുണ്ടായി.
മുരളീധരന്‍ നേമത്ത് വിജയിക്കണം എന്ന് ഉദ്ദേശിച്ച് വന്നതല്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മിനെ സഹായിക്കാനാണ് കെ. മുരളീധരന്‍ ശ്രമിക്കുന്നത്.പണ്ടും സിപിഎമ്മിന്റെ പാളയത്തില്‍ പോയിട്ടുള്ളയാളാണ്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ നേമത്ത് ധാരണയില്‍ എത്തിയിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha