നിയമസഭ പാര്‍ലമെന്ററി തിരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ പുരുഷന്‍മാര്‍ നില്‍ക്കുമെന്ന തരത്തിലുള്ള പ്രതികാര ബുദ്ധിയോടെയുള്ള സമീപനം ; സ്‌ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ പരാജയപ്പെട്ടു; സ്ഥാനാര്‍ഥി പട്ടികയിൽ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും കൂട്ടത്തോല്‍വികൾ ; ആഞ്ഞടിച്ച് ആനി രാജ
കേരളത്തിലെ മുന്നണികള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജ. സ്‌ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മുന്നണികള്‍ പരാജയപ്പെട്ടുവെന്നും ആനി രാജ വ്യക്തമാക്കി.
കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും കൂട്ടത്തോല്‍വിയാണ് സ്ഥാനാര്‍ഥി പട്ടിക കണ്ടപ്പോൾ അനുഭവപ്പെട്ടത്. പ്രത്യേകിച്ചും കേരളത്തിലെ സ്‌ത്രീകള്‍ക്ക് അനുഭവപ്പെട്ടത്. സ്‌ത്രീകളോട് പ്രതികാരബുദ്ധിയോടെയാണ് മുന്നണികള്‍ പെരുമാറിയിരിക്കുന്നത് .
സ്‌ത്രീകള്‍ക്ക് ഇതുമതി. നിയമസഭ പാര്‍ലമെന്ററി തിരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ പുരുഷന്‍മാര്‍ നില്‍ക്കുമെന്ന തരത്തിലുള്ള പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണുള്ളതെന്നും ആനി രാജ പ്രതിക്കരിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലതികയ്ക്ക് പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലെന്ന തരത്തിലായിരുന്നു പ്രതികരണം നടത്തിയത്. രമേശ് ചെന്നിത്തലയുടെ പ്രസ്താവനസ്‌ത്രീ വിരുദ്ധമാണെന്നും ആനിരാജ കുറ്റപ്പെടുത്തുകയുണ്ടായി.
കഴിഞ്ഞ ദിവസം കോൺഗ്രസ് തഴഞ്ഞെന്ന് ആരോപിച്ച് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷിൻറെ പ്രതികരണം എല്ലാവരെയും നടുക്കിയിരുന്നു. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നടിയും ബിജെപി നേതാവുമായ ഖുഷ്ബു പ്രതിക്കരിച്ചിരുന്നു.
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് യാതൊരു പരിഗണനയും ഇല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലും സമാന സ്ഥിതിയാണെന്നും ഖുഷ്ബു. വനിതാ നേതാക്കളെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമെന്നും ഖുഷ്ബു വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി വനിതാ നേതാക്കളെ കണക്കിലെടുക്കില്ല. രാഹുലിന്റെ സ്ത്രീശാക്തീകരണ പ്രസംഗങ്ങള്‍ പൊള്ളത്തരമാണെന്നും ഖുഷ്ബു ആരോപിക്കുകയുണ്ടായി .
വിജയ സാധ്യത കണക്കിലെടുത്തല്ല സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. ഇത്തവണ ബിജെപി ടിക്കറ്റില്‍ തമിഴ്‌നാട്ടില്‍ വന്‍ വിജയം നേടുമെന്നും ഖുഷ്ബു അവകാശപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha