കോൺഗ്രസിലെ മാടമ്പിത്തത്തിനെതിരെ പൊട്ടിത്തെറിച്ച് തൊഴിലാളി സംഘടനായ ഐഎൻടിയുസി... ബദൽ സ്ഥാനാർഥികളെ നിർത്താനൊരുങ്ങി നേതാക്കൾ.... പരസ്യ വിമർശനം പ്രചരണ ആയുധമാക്കാൻ പ്രതിപക്ഷ പാർട്ടികളും...
പൊട്ടലും ചീറ്റലും കോൺഗ്രസ് പാർട്ടിയിലെ ഒരു സാധാരണ സംഭവമായി ഇപ്പോൾ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥാനാർഥി നിർണയത്തിൽ പരിഗണിച്ചില്ല എന്ന കാരണം ഉന്നയിച്ച് സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുമെന്ന നിലപാട് കടുപ്പിച്ച് ഐഎൻടിയുസി.
കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടഞ്ഞ് നിൽക്കുന്നത് വരും ദിവസങ്ങളിൽ പ്രചരണങ്ങളെ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല.
ബാക്കി മണ്ഡലങ്ങളിലെ പട്ടിക വരുമ്പോൾ അതിലും അവഗണനയാണെങ്കിൽ 17ന് സബ്കമ്മിറ്റി കൂടി ഏതൊക്കെ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മൽസരിപ്പിക്കണമെന്ന് തീരുമാനിക്കുമെന്നും അവർ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.
ഐഎൻടിയുസി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നാളെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധ ജാഥ നടത്തുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൊച്ചിയിൽ മണപ്പാട്ടിപ്പറമ്പിൽ നിന്നു തുടങ്ങി ഹൈക്കോടതി ജങ്ഷൻ വരെയാണ് ജാഥ നടത്താനായി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസിൽ നടക്കുന്നത് മാഫിയ ഭരണമാണെന്ന് ഐഎൻടിയുസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ കുറ്റപ്പെടുത്തി.
സ്പോൺസറില്ലാതെ കോൺഗ്രസിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പഴുള്ളത്. കെ. കരുണാകരനു ശേഷം ഐഎൻടിയുസിയെ ആരും പരിഗണിച്ചിട്ടില്ലെന്നും ചെന്നിത്തലയും ഉമ്മൻചാണ്ടിയും വന്ന ശേഷം രാജ്യത്തെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടനയായ ഐഎൻടിയുസിയെ അവഗണിക്കുകയാണ് എന്നണ് ആക്ഷേപം.
യുവജനങ്ങൾക്കു അവസരം കൊടുക്കുമ്പോൾ ഇത്രയു കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന പ്രവർത്തകരെ തീർത്തും അവഗണിക്കുകയാണ്. കെപിസിസിക്ക് ഐഎൻടിയുസി 21 പേരുടെ പട്ടിക നൽകിയപ്പോൾ ഷോർട്‍ലിസ്റ്റ് ചെയ്തു തരാൻ ആവശ്യപ്പെട്ടു.
അങ്ങനെ അഞ്ചു പേരുടെ പട്ടിക നൽകിയെങ്കിലും ഒന്നു പോലും ഇതുവരെ പരിഗണിച്ചില്ല. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. ഏറ്റവും കൂടുതൽ പ്രവർത്തനം നടക്കുന്ന സംഘടനയായിട്ടും അവഗണിക്കുകയായിരുന്നു എന്നാണ് പൊതുവികാരം.
കേരളത്തിൽ 35 ലക്ഷത്തോളം അംഗ ബലമുള്ള സംഘടനയാണ് ഐഎൻടിയുസി. വൈപ്പിനിൽ സ്ഥാനാർഥിയാക്കിയ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോഓർഡിനേറ്റർ അഞ്ചു പേരെ പോലും സംഘടിപ്പിക്കാൻ കഴിയാത്തയാളാണ്.
കെ.വി. തോമസ് ചോദിച്ചിട്ട് ഒരു സീറ്റു കൊടുത്തില്ലെന്നാണ് പറയുന്നത്. ഹൈബിയെക്കുറിച്ചാണ് അദ്ദേഹം പരാതിപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പി.സി. ചാക്കോ ചേരാനല്ലൂരിൽ ഒരു സീറ്റ് ചോദിച്ചിട്ട് കൊടുത്തില്ല.
എന്നിട്ട് ഹൈബി പറഞ്ഞ് സീറ്റു നൽകിയ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ടു. കൊച്ചി കോർപ്പറേഷൻ യുഡിഎഫിനു പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകും. എന്നിട്ടും എന്തുകൊണ്ട് ഭരണം നഷ്ടപ്പെട്ടെന്ന് ഇവർ ആലോചിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha