വമ്പൻ ട്വിസ്റ്റുമായി ബിജെപി... അവസരോചിതമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ച ബിഡിജെഎസിന്റെ സീറ്റുകൾ തിരിച്ചെടുത്ത് ബിജെപി... ഞെട്ടിത്തരിച്ച് ബിഡിജെഎസ്...
കൊടുത്തത് തിരിച്ചെടുക്കുക എന്നത് കേട്ട് കേൾവിയുള്ള കാര്യമാണ് എന്നാൽ രാഷ്ട്രീയത്തിൽ ഇത് പ്രയോഗിച്ച് വിജയിച്ചിരിക്കുകയാണ് ബിജെപി.
മറ്റു പാർട്ടി മുന്നണികളിൽ പലവിധ പൊട്ടിത്തെറിയും കോലാഹലങ്ങളും നടക്കുമ്പോൾ യാതൊരുവിധ ശബ്ദവുമില്ലാതെ വളരെ വിദഗ്ദമായി തുഷാർ വെള്ളാപ്പള്ളിയുടെ പിള്ളേരേ ഒതുക്കിയിരിക്കുകയാണ് ബിജെപി.
മറ്റുള്ള മുന്നണികളിൽ വെട്ടിനിരത്തലും കൂട്ടരാജിയും ട്രന്റായി മാറുമ്പോൾ ഇവിടെ വെട്ടിഒതുക്കുകയാണ് ചെയ്തിരിക്കുന്നത്. ബിഡിജെഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച സീറ്റുകൾ തിരിച്ചെടുത്ത് ബിജെപിയുടെ നീക്കം.
ബിഡിജെഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞ കൊടുങ്ങല്ലൂർ, ഉടുമ്പൻചോല മണ്ഡലങ്ങളാണ് തിരിച്ചെടുത്ത് ബിജെപി അവരുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കൊടുങ്ങല്ലൂരിൽ സന്തോഷ് ചിറക്കുളവും ഉടുമ്പൻചോലയിൽ രമ്യ രവീന്ദ്രനുമാണ് ബിജെപിയുടെ പുതിയ സ്ഥാനാർഥികൾ.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ ട്രഷറർ സന്തോഷ് മാധവനെ ഉടുമ്പൻചോലയിലും ഇന്നലെ ഉച്ചയോടെ കൊടുങ്ങല്ലൂരിൽ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തിനെയും ബിഡിജെഎസ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ബിജെപി സ്ഥാനാർഥികളെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനമുണ്ടായപ്പോഴാണ് മാറ്റത്തെപ്പറ്റി ബിഡിജെഎസ് നേതാക്കൾ പോലും അറിയുന്നത്. ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വത്തോട് തുഷാർ വെള്ളാപ്പള്ളി അതൃപ്തി അറിയിച്ചുവെന്നാണു ലഭിച്ചിരിക്കുന്ന വിവരം.
എന്നാൽ, കൊടുങ്ങല്ലൂർ സീറ്റിൽ സ്ഥാനാർഥിയെ താൻ പ്രഖ്യാപിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ ഉണ്ണികൃഷ്ണൻ പിന്മാറി. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കിൽ കൊടുങ്ങല്ലൂർ സീറ്റ് നൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം.
തുഷാർ മത്സരിക്കുന്നില്ലെന്ന് ഉറപ്പിച്ചതോടെയാണ് ബിജെപി സീറ്റ് തിരിച്ചെടുത്തതെന്നാണു ലഭിക്കുന്ന വിവരം. ബിഡിജെഎസ് ആവശ്യപ്പെട്ട വടകര മണ്ഡലത്തിലും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇനി കോതമംഗലം, കുട്ടനാട് സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ട പട്ടികയിൽ ബാക്കി നിൽക്കുന്നത്. കുട്ടനാട്ടിൽ എൽഡിഎഫിലെ പ്രമുഖ നേതാവിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ബിഡിജെഎസ് എന്നാണു റിപ്പോർട്ടികൾ വ്യക്തമാക്കുന്നത്.
നേരത്തെ ചേർത്തല സീറ്റിൽ സിപിഎമ്മിന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനാർഥിയാക്കി ബിഡിജെഎസ് എൽഡിഎഫിനെ ഞെട്ടിച്ചിരുന്നു. 2016 ൽ സ്വതന്ത്ര സ്ഥാനാർഥിയുൾപ്പെടെ 38 സീറ്റ് ലഭിച്ച ബിഡിജെഎസ് ഇത്തവണ 32 സീറ്റാണ് ആവശ്യപ്പെട്ടത്.
ബിജെപി 115 സീറ്റിൽ മത്സരിക്കുമ്പോൾ 21 സീറ്റുകളാണു ബിഡിജെഎസിന് നൽകിയത്. അണ്ണാ ഡിഎംകെയ്ക്ക് രണ്ടു സീറ്റും കാമരാജ് കോൺഗ്രസ്, സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭ എന്നിവയ്ക്ക് ഓരോ സീറ്റും വിതരണം ചെയ്തു. കാമരാജ് കോൺഗ്രസും അണ്ണാ ഡിഎംകെയും ബിജെപി ചിഹ്നത്തിലാകും സംസ്ഥാനത്ത് മത്സരിക്കുക.
https://www.facebook.com/Malayalivartha