ബാലുശ്ശേരിയിൽ ധർമജന് ആവേശോജ്വലമായ സ്വീകരണം... ധർമജന് പിൻന്തുണ പ്രഖ്യാപിച്ച് രമേഷ് പിഷാരടി... വിജയം ഉറപ്പിച്ച് ധർമജൻ...
ഏറെ കാത്തിരിപ്പിനൊടുവിൽ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥിയായ ധർമജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. തുറന്ന ജീപ്പിൽ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധർമജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ച് ആനയിച്ചത്.
ജനവിധി തേടുന്നു എന്നതിനപ്പുറം പ്രേക്ഷകരുടെ സ്വീകരണ മുറിയിലെ പ്രിയ താരങ്ങളെ കാണുക എന്ന ആഗ്രഹത്തോടെ രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ തടിച്ചുകൂടി.
തുറന്ന ജീപ്പിൽ കൈവീശി കാട്ടി സ്ഥാനാർഥി ധർമജൻ. സുഹൃത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് രമേഷ് പിഷാരടിയും ഒപ്പം. ജീപ്പിന് മുന്നിലും പുറകിലുമായി നൂറിലധികം പ്രവർത്തകരുടെ ബൈക്ക് റാലിയും ഉണ്ടായിരുന്നു.
ഇരുവരെയും കാണാൻ റോഡിനിരുവശവും വീട്ടമ്മമാർ അടക്കം തടിച്ചു കൂടി. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത കൺവെൻഷൻ ഹാളും നിറഞ്ഞു കവിഞ്ഞു.
ആത്മവിശ്വാസം കൂടിയെന്ന് ധർമജനും ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടിയും പറഞ്ഞു. കൺവെൻഷന് ശേഷം ബഹുജന റാലിയോടെയാണ് ആദ്യദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിസമാപ്തിയായത്.
രാഷ്ട്രീയമാണിത് സിനിമയല്ല എന്ന വ്യക്തമായ തിരിച്ചറിവോടെയാണു തന്റെ വരവെന്ന് ധർമജൻ സൂചിപ്പിച്ചു. ‘ധർമം ജയിക്കാൻ ധർമജനൊപ്പം എന്നതാണ് തന്റെ ടാഗ് ലൈൻ.
ഇതു സ്വന്തമായി തന്നെ ഉണ്ടാക്കിയതാണ്. വെറുതെ പ്രാസം ഒപ്പിക്കാനായി ഉണ്ടാക്കിയതല്ല. കേരളത്തിൽ ഇപ്പോൾ എല്ലായിടത്തും അധർമമാണു വിളയാടുന്നത്. അഴിമതിയുടെ അഴിയാക്കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നു. അർഹരായവർക്കു തൊഴിലും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഇങ്ങനെ സമസ്ത മേഖലകളിലും അധർമം വിളയാടുകയാണ്.
ഇത് അവസാനിച്ചേ പറ്റൂ. അതിന് യുഡിഎഫ് അധികാരത്തിൽ വരണം’ എന്നായിരുന്നു ധർമജൻ പറഞ്ഞിരുന്നത്. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്‍പു തന്നെ ബാലുശ്ശേരിയിൽ ധർമജനു വോട്ടു തേടി ബോർഡുകളും ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഏതാനും ആഴ്ചകളായി മണ്ഡലത്തിൽ സജീവവുമായിരുന്നു ധർമജൻ. ഫെബ്രുവരി ആദ്യവാരം മലബാർ മേഖലയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി. മോഹനുമായി കൂടിക്കാഴ്ചയും നടത്തി.
കുടുംബസമേതമാണ് അന്ന് ധർമജൻ ബാലുശ്ശേരിയിലെത്തിയത്. മണ്ഡലത്തിലെ ഒട്ടേറെ പൊതു, സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്ത ധർമജൻ, പ്രധാന കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും സന്ദർശിച്ചിരുന്നു.
‘പാർട്ടി എവിടെ മത്സരിക്കാൻ പറഞ്ഞാലും മത്സരിക്കുമെന്നും സ്ഥാനാർഥിയായാലും ഇല്ലെങ്കിലും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങും. ജയസാധ്യതയുള്ളതോ ഇല്ലാത്തതോ ആയ മണ്ഡലത്തിൽ നിർത്തിയാലും മത്സരിക്കും.
ഞാനൊരു കോൺഗ്രസ് പ്രവര്‍ത്തകനാണ്. അതിനെ നെഞ്ചിലേറ്റി നടക്കുന്ന ഒരാൾ. പാർട്ടിയുടെ ഏത് തീരുമാനവും നിറവേറ്റും.’– എന്നായിരുന്നു അന്നു ധർമജൻ പറഞ്ഞത്. എന്നാൽ ഫെബ്രുവരിയിലെ ആ വരവ് ബാലുശ്ശേരിയിലെ വോട്ടർമാരെയല്ല, സുഹൃത്തുക്കളെ കാണാനായിരുന്നെന്നും വ്യക്തമാക്കിയിട്ടായിരുന്നു മടക്കം.
ഫെബ്രുവരി 20ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര കൊല്ലത്തെത്തിയപ്പോൾ സമാപന സമ്മേളന വേദിയിലെത്തിയ ധർമജൻ താൻ കോൺഗ്രസിനൊപ്പം ചേരുന്നതായി ഔദ്യോഗികമായും പ്രഖ്യാപിക്കുകയു ചെയ്തു.
https://www.facebook.com/Malayalivartha