രാഷ്ട്രീയത്തിൽ ആർഭാടമല്ല കാണിക്കേണ്ടത്; ബിജെപിയുടെ മുഖമുദ്രയും ആർഭാടമല്ല; ജീവിതകാലം മുഴുവൻ സന്യാസിമാരെപ്പോലെ പ്രവർത്തിക്കുന്നവരാണ് ബിജെപി നേതാക്കൾ; അവരെയൊക്കെ ജനങ്ങൾ സ്വീകരിക്കുന്നത് സന്യാസിതുല്യരായാണ്; അതാണ് അവർക്കു വിശ്വാസ്യത നൽകുന്നത്; ചെങ്ങന്നൂരിൽ തനിക്കു സീറ്റു നിഷേധിച്ചത് ആരെന്നറിയില്ലെന്ന് ആർ ബാലശങ്കർ
സ്ഥാനാർഥികളെ ഓരോ പാർട്ടികളും നിശ്ചയിച്ചു കഴിഞ്ഞതിനുശേഷം ഒരുപാട് പരാതികൾ പലരുടെയും ഭാഗത്തുനിന്നും ഉയരുന്നുണ്ട്. പലരെയും തഴയപ്പെട്ടതായിട്ടും അവഗണിച്ചതായുമൊക്കെ പരാതികൾ ശക്തമാകുന്നുണ്ട്. സീറ്റ് കിട്ടാത്തതിന്റെ കാരണത്താൽ പലരും പല രീതിയിലുള്ള പ്രതിഷേധങ്ങൾ നടത്തിയതായും നാം കണ്ടു കഴിഞ്ഞു.
ഇപ്പോൾ ഇതാ ബിജെപി തഴഞ്ഞു എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഒഴിവാക്കപ്പെട്ട ആർ.ബാലശങ്കർ . ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുൻ പത്രാധിപരും ബിജെപി ഇന്റലക്ച്വൽ സെൽ മുൻ കൺവീനറും പരിശീലന വിഭാഗം കോ–കൺവീനറുമാണ് അദ്ദേഹം.
ചെങ്ങന്നൂരിൽ തനിക്കു സീറ്റു നിഷേധിക്കാൻ മറ്റൊരു യുക്തിയും കാണുന്നില്ല. സീറ്റു നിഷേധിച്ചത് ആരെന്നറിയില്ല. കോന്നിയിൽ ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാൻ വേണ്ടിയാകാം, ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളായ ആറന്മുളയിലും ചെങ്ങന്നൂരിലും അപ്രസക്തരായ സ്ഥാനാർഥികളെ നിർത്തിയത്.
അവിടെ സ്ഥാനാർഥികളെ നിശ്ചയിച്ചതിൽ യുക്തിയില്ല എന്നാണ് അദ്ദേഹം പറയുന്നത്.സംസ്ഥാന പ്രസിഡന്റിന് എല്ലാ സീറ്റുകളും അവകാശപ്പെട്ടതാണ്. മത്സരിക്കാൻ അദ്ദേഹത്തിനു സ്വാതന്ത്ര്യവുമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു വന്ന സ്ഥാനാർഥി അവിടെ വീണ്ടും മത്സരിക്കേണ്ടതുണ്ടോ?എന്നും അദ്ദേഹം ആരാഞ്ഞു.
മഞ്ചേശ്വരത്തും അദ്ദേഹം മത്സരിക്കുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് രണ്ടിടത്തും പ്രചാരണം നടത്തുന്നതു വിഷമകരമാണ്.രാഷ്ട്രീയത്തിൽ ആർഭാടമല്ല കാണിക്കേണ്ടത്. ബിജെപിയുടെ മുഖമുദ്രയും ആർഭാടമല്ല. ജീവിതകാലം മുഴുവൻ സന്യാസിമാരെപ്പോലെ പ്രവർത്തിക്കുന്നവരാണ് ബിജെപി നേതാക്കൾ. അവരെയൊക്കെ ജനങ്ങൾ സ്വീകരിക്കുന്നത് സന്യാസിതുല്യരായാണ്. അതാണ് അവർക്കു വിശ്വാസ്യത നൽകുന്നത്.
രാഷ്ട്രീയത്തിൽ സിനിമാതാരങ്ങളുടെ പോലും കാലം പോയി.പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതോടെ ആളെക്കൂട്ടാൻ സിനിമാതാരങ്ങളെ വിളിക്കുന്ന പതിവ് ഇല്ലാതായി. മോദിയെ കാണാൻ ആളുകൾ ഇടിച്ചുകയറുന്ന അവസ്ഥയുണ്ടായി. തിരഞ്ഞെടുപ്പിൽ ചെലവഴിക്കാനാകുന്ന തുകയുടെ പരിധി തിരഞ്ഞെടുപ്പു കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്.
അതൊരു രാഷ്ട്രീയ സദാചാരമാണ്. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ മാത്രമേ ഇത്തവണ പരിഗണിക്കൂ എന്നു പാർട്ടി നേതൃത്വം പറയുകയും ഇത്രയും വിജയസാധ്യതയുള്ളതന്നെ ഒഴിവാക്കുകയും ചെയ്തതെന്തിന് എന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ സാഹചര്യങ്ങൾക്കൊത്തു മാറിമറിയുന്ന മണ്ഡലമാണ്.
കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെയും സംസ്ഥാനത്തെ എല്ലാ നേതാക്കളുടെയും അറിവോടെയും അനുഗ്രഹത്തോടെയുമാണ് ചെങ്ങന്നൂരിൽ മത്സരിക്കാനെത്തിയത്. 50 വർഷം മുൻപ് ചെങ്ങന്നൂർ ആലായിൽ ആദ്യ ആർഎസ്എസ് ശാഖ തുടങ്ങിയതു മുതൽ പ്രസ്ഥാനവുമായുള്ള ബന്ധമാണ്.
കേന്ദ്രത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 3 പ്രധാന കമ്മിറ്റികളിൽ അംഗമായിരുന്നു ഇദ്ദേഹം .ഇത്രയും പശ്ചാത്തലമുള്ള അദ്ദേഹം ചെങ്ങന്നൂരിലെത്തിയ ശേഷം ബന്ധങ്ങൾ ശക്തമാക്കിയിരുന്നു . ബിജെപിക്കു വിജയിക്കാൻ അനുകൂലമായ അന്തരീക്ഷമൊരുക്കി.
താൻ മത്സരിക്കാൻ യോഗ്യനല്ലെന്നു സംസ്ഥാന നേതൃത്വം പറയുകയായിരുന്നു. എന്നാൽ തന്നെക്കാൾ യോഗ്യതയുള്ള എത്രപേർ ഇപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിലുണ്ട് എന്നു വ്യക്തമാക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha