വികാരാതീതനായി രമേശ് ചെന്നിത്തല... ഹരിപ്പാട്ടെ ജനങ്ങളുടെ സ്‌നേഹത്തിനു മുന്നിൽ വിങ്ങിപ്പാട്ടി ചെന്നിത്തല... അമ്മ മകനെ സ്‌നേഹിക്കുന്ന പോലെയെന്ന് പരാമർശം...

ഉമ്മൻചാണ്ടിയെ വിട്ടു കൊടുക്കാത്ത പുതുപള്ളിയിലെ കോലാഹലങ്ങളും കരഞ്ഞു സീറ്റു നേടിയ ബിന്ദുകഷ്ണയും കോൺഗ്രസിൽ താരമായി നിൽക്കുമ്പോൾ ഇപ്പോൾ ഇതാ അടുത്ത കളരിയുമായി ഹരിപ്പാട്ടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ വികാരാതീതനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്, ഹരിപ്പാട് എന്നും തനിക്ക് പ്രിയപ്പെട്ടതാണ്. എന്നും ഈ നാട് തന്നെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജീവന്‍മരണ പോരാട്ടമാണെന്നും പറയാൻ അദ്ദേഹം മറന്നില്ല.
'ജീവിതത്തില്‍ ഏതു സ്ഥാനം കിട്ടുന്നതിനെക്കാള്‍ വലുതാണ് ഹരിപ്പാട്ടെ ജനങ്ങളുടെ സ്‌നേഹം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനെക്കാള്‍ വലിയ സൗഭാഗ്യം മറ്റെന്താണ്. ആ സ്‌നേഹവും വാത്സല്യവും ശക്തിയും ഹരിപ്പാട്ടെ ജനങ്ങള്‍ എന്നും തനിക്ക് നല്‍കി.
നാല് തവണ ഇവിടെ നിന്നും എംഎല്‍എ ആകാനുള്ള അവസരം ജനങ്ങള്‍ നല്‍കി. അഞ്ചാമത്തെ തവണയാണ് ജനവിധി തേടുന്നത്. നിയമസഭയില്‍ മത്സരിക്കുമെങ്കില്‍ അത് ഹരിപ്പാട് മാത്രമായിരിക്കും എന്നുള്ള നിശ്ചയദാര്‍ഢ്യമാണ് തന്നെ നയിച്ചത്.
ഒരു ഘട്ടത്തില്‍ നേമത്ത് മത്സരിക്കണമെന്ന് അഭിപ്രായം വന്നപ്പോള്‍ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിച്ചാല്‍ മതിയെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഈ നാടും ജനങ്ങളും എന്നും പ്രിയപ്പെട്ടതാണ്. ഹരിപ്പാട് തന്റെ അമ്മയെ പോലെയാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്.
ഒരമ്മ മകനെ എങ്ങനെ സ്‌നേഹിക്കുന്നു എന്നത് പോലെ തന്നെയാണ് ഈ നാട് എന്നെ സ്‌നേഹിച്ചത് എന്ന് വിതുമ്പിക്കൊണ്ട് പറഞ്ഞപാടെ എല്ലാവരുടെയും കണ്ണുകൾ ഈറനണിയിക്കുകയാണ് ചെയ്തത്.
1982ല്‍ ചെന്നത്തലയുടെ 26-ാം വയസിലാണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇത്തവണ അഞ്ചാം തവണ ഹരിപ്പാട് മത്സരിക്കാനെത്തിയപ്പോഴും 1982 വന്ന അതേ വികാരവായ്‌പ്പോടെ സ്വീകരിക്കുന്ന ജനങ്ങളെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഒരുമിച്ചു നില്‍ക്കണം' എന്ന മുന്നറിയിപ്പോടെയാണ് ചെന്നിത്തല സംസാരം അവസാനിപ്പിച്ചത്. അതേസമയം, ഇന്നലെ നട്ടുച്ച വെയിലത്താണ് രമേശ് ചെന്നിത്തല കോൺഗ്രസ് ഓഫിസിൽ നിന്നു നാമനിർദേശ പത്രികാ സമർപ്പണത്തിനു പുറപ്പെട്ടത്.
സമയം പത്തര കഴിഞ്ഞതേയുള്ളെങ്കിലും വെയിലിന്റെ കാഠിന്യത്തിനു കുറവില്ല. ഓഫിസിനു മുന്നിൽ പൊള്ളുന്ന വെയിലിനെ വെല്ലുന്ന ആവേശച്ചൂടായിരുന്നു ഉണ്ടായിരുന്നത്. ആരവങ്ങളും മുദ്രാവാക്യം വിളികളുമായി നേതാവിനെ കാത്ത് അണികൾ.
വരണാധികാരിയുടെ കാര്യാലയം ആയ ബ്ലോക്ക് ഓഫിസിലേക്ക് നഗരഹൃദയത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരം. ഓഫിസിൽ നിന്നു പുറത്തെത്തിയ രമേശ് ആദ്യം പ്രവർത്തകർക്കൊപ്പം ആവേശത്തോടെ കാൽനടയായിത്തന്നെ കുറേദൂരം.
ജാഥ ടൗൺ ഹാൾ ജംഗ്ഷനിലെത്തിയപ്പോൾ പ്രവർത്തകരുടെ ആവശ്യപ്രകാരം തുറന്ന ജീപ്പിൽ. മുന്നിൽ സ്ഥാനാർഥിയുടെ വരവറിയിച്ചു പ്രചാരണ വാഹനം. പിന്നിൽ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ സ്ഥാനാർഥിയി പത്രികാ സമർപ്പണം നടത്തി.
https://www.facebook.com/Malayalivartha























