മാണിയോടുള്ള ജോസഫിന്റെ രക്ത ദാഹം തീരുന്നില്ല.... മാണിയുടെ മരുമകനെ തോൽപ്പിക്കാൻ പി. ജെ....
പത്ത് സീറ്റിൽ മൽസരിക്കുന്ന തന്റെ കേരള കോൺഗ്രസ് അതിൽ ഒൻപത് സീറ്റ് ജയിക്കുമെന്ന് പിജെ. ജോസഫ്. ഇതിൽ തോൽക്കുന്ന സീറ്റ് ഏതാണെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു ജോസഫിന്റെ മറുപടി. യശശരീരനായ കെ. എം. മാണിയുടെ കുടുംബത്തെ അപമാനിക്കുന്നതിന് വേണ്ടിയുള്ള പി. ജെ. ജോസഫിന്റെ ഗൂഢതന്ത്രമായാണ് കെ.എം. മാണിയുടെ ആരാധകർ ഇതിനെ കാണുന്നത്.
സീറ്റിന്റെ പേര് പറഞ്ഞില്ലെങ്കിൽ ദിക്ക് ഏതാണെന്ന് പറഞ്ഞാൽ മതിയെന്നായി ചോദ്യകർത്താവായ മാധ്യമ പ്രവർത്തകൻ. എന്നാൽ അഗ്രഗണ്യനായ ജോസഫ് മിണ്ടിയതേയില്ല. മലബാറിലാണോ എന്ന് ചോദിച്ചെങ്കിലും അതിനും മറുപടി ഉണ്ടായില്ല. ഒടുവിൽ ജോസഫിനൊപ്പമുള്ളവർ പറഞ്ഞു: തോൽക്കുന്നത് മലബാർ തന്നെ.
ജോസഫിന് നൽകിയ സീറ്റുകളിൽ മലബാറിൽ മത്സരിക്കുന്നത് കെ.എം. മാണിയുടെ മരുമകൻ മുൻ ഐ. എ എസ് ഉദ്യോഗസ്ഥൻ എം.പി. ജോസഫാണ്. കെ.എം. മാണി ധനമന്ത്രിയായിരിക്കെ തൊഴിൽ മന്ത്രാലയത്തിൽ ഉപദേശകനായി പ്രവർത്തിച്ചയാളാണ് കെ. എം. ജോസഫ്.
അതും ചീഫ് സെക്രട്ടറി റാങ്കിൽ, ലക്ഷങ്ങൾ ശമ്പളം വാങ്ങി. പ്രഗൽഭനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജോസഫ്.എറണാകുളം ജില്ലാ കളക്ടർ ആയിരിക്കെ ആധുനിക കൊച്ചി എന്ന സങ്കൽപ്പത്തിന് തന്നെ അദ്ദേഹം തുടക്കമിട്ടു. ഇന്ന് കൊച്ചിയിൽ കാണുന്ന വികസനത്തിനെല്ലാം തുടക്കമിട്ടത് എം.പി ജോസഫാണ്. കെ.എം മാണിയുടെ മരണത്തിന് മുമ്പ് തന്നെ അദ്ദേഹം കോൺഗ്രസ്സിലേക്ക് കൂറു മാറിയിരുന്നു.
ജോസ് കെ. മാണി മുന്നണി വിട്ടപ്പോൾ പാലായിൽ താൻ മത്സരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനായി അദ്ദേഹം കോൺഗ്രസുകാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കോൺഗ്രസ് തന്നെയാണ് പി. ജെ. ജോസഫിൽ നിന്നും തൃക്കരിപ്പൂർ സീറ്റ് വാങ്ങി എം.പി ജോസഫിന് നൽകിയത്.
ഇതാണ് പി. ജെ ജോസഫിനുള്ള എതിർപ്പ്. ഇടതുമുന്നണി കോട്ടയാണെന്ന് അറിയാമായിരുന്നിട്ടും ഐക്യജനാധിപത്യമുന്നണി പ്രവർത്തകർ കൈയും മെയ്യും മറന്ന് ജോസഫിനൊപ്പം ഉണ്ട്. ഇതാണ് സാഹചര്യമെന്നിരിക്കെയാണ് ഒരു സീറ്റിൽ തോൽക്കുമെന്ന് പി. ജെ. ജോസഫ് പ്രഖ്യാപിച്ചത്. എം.പി. ജോസഫ് തൃക്കരിപ്പൂരിൽ തോൽക്കുമെന്ന് പി. ജെ. ജോസഫിന് ഒപ്പമുള്ളവർ ആവർത്തിക്കുന്നുണ്ട്.
ഏറ്റുമാനൂരിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കം യുഡിഎഫിനെ ബാധിക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. ലതികാ സുഭാഷിന് ഏറ്റുമാനൂർ സീറ്റ് നൽകണമെന്ന് ഒരു ഘട്ടത്തിലും കോൺഗ്രസ് തന്നോട് ആവശ്യപ്പെട്ടിട്ടില്ല. ആദ്യഘട്ടത്തിൽ തന്നെ ധാരണയായ സീറ്റാണ് ഏറ്റുമാനൂർ എന്നും പിജെ ജോസഫ് പ്രതികരിച്ചു. ചോദിച്ചത്രയും സീറ്റ് കിട്ടിയിട്ടില്ല.
എന്നാൽ കിട്ടിയ 10 സീറ്റുകളിൽ ഒമ്പത് സീറ്റിലും തീർച്ചയായും ജയിക്കും. തിരഞ്ഞെടുപ്പിന് മുൻപ് കേരള കോൺഗ്രസ് എന്ന പേര് കിട്ടിയത് അവസാന നിമിഷം ഗുണമായെന്നും അദ്ദേഹം പറഞ്ഞു. ശുഭപ്രതീക്ഷയോടെയാണ് തൊടുപുഴയിൽ സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകുന്നത്.
ഇക്കുറി വ്യക്തമായ ഭൂരിപക്ഷം നേടും. പിൻവാതിൽ നിയമനം, സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ അഴിമതികൾ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവും. മികവുറ്റ സ്ഥാനാർഥികളെയാണ് ഇത്തവണ യുഡിഎഫ് മത്സരത്തിനിറക്കിയിരിക്കുന്നത്. ഭൂരിപക്ഷം നേടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി. സി തോമസിന്റെ ലക്ഷ്യവും കെ.എം മാണി തന്നെയാണ്. കേരള കോൺഗ്രസ് മാണിയുടെ പ്രഖ്യാപിത ശത്രുവായ തോമസ്, ജോസഫിനെ ബിജെപി പാളയത്തിലെത്തിക്കുന്നതിന് വേണ്ടിയാണ് ജോസഫിൽ ലയിച്ചത്. കേരളത്തിൽ തൂക്ക് മന്ത്രിസഭ വന്നാൽ പി.സി.തോമസ് കളത്തിലിറങ്ങും.
പി.സി. ജോർജിനെ കൂടി ഒപ്പം കുട്ടി ജോസഫിനെയും കൊണ്ട് ബിജെപിയിൽ ചേരുക എന്ന തന്ത്രമാണ് തോമസ് ആസൂത്രണം ചെയ്യുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം ജോസ് കെ മാണി പരസ്യമാക്കുകയും ചെയ്തു.തന്റെ ലക്ഷ്യം കൈവരിക്കാൻ തത്കാലം മുന്നണി വിടാൻ എൽ ഡി എ തന്നെയാണ് പി.സി. തോമസിന് അനുമതി നൽകിയതെന്നാണ് സൂചന.
ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന് ചിഹ്നവും ഔദ്യോഗിക സ്ഥാനമാനങ്ങളും ലഭിച്ചതോടെ പി.ജെ. ജോസഫ് അസ്വസ്ഥനായിരുന്നു. ഇടതുമുന്നണി ജോസ് കെ മാണിക്ക് കൂടുതൽ സീറ്റുകൾ നൽകിയതോടെ അദ്ദേഹം കൂടുതൽ പരിഭ്രാന്തനായി. പിന്നീട് വിവേകമല്ല വിദ്വേഷമാണ് ജോസഫിനെ നയിക്കാൻ തുടങ്ങിയത്. അതാണ് കെ.എം. മാണിയുടെ മരുമകനെതിരായ പ്രസ്താവനയിലും ഒളിഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha