എന്‍.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ല; തുടക്കം മുതല്‍ തന്നെ എന്‍.എസ്.എസിന് ഒരു നിലപാടാണ് ഉള്ളത് . അതിനുളള അവകാശം അവര്‍ക്കുണ്ട്; ബിജെപിയും കോണ്‍ഗ്രസും ശബരിമലപ്രശ്‌നം ഇലക്ഷന്‍കാലത്ത് കുത്തിപ്പൊക്കി ജനവികാരം എതിരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്‌ണന്‍
ശബരിമല വിഷയം വീണ്ടും ചർച്ചയാകുകയാണ്. ഇപ്പോൾ സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ എൻഎസ് എസ്സിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. എന്‍.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്ന് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു . ഈ വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ എന്‍.എസ്.എസിന് ഒരു നിലപാടാണ് ഉള്ളത് .
അതിനുളള അവകാശം അവര്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ബിജെപിയും കോണ്‍ഗ്രസും ശബരിമലപ്രശ്‌നം ഇലക്ഷന്‍കാലത്ത് കുത്തിപ്പൊക്കി ജനവികാരം എതിരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും കോടിയേരി തിരുവനന്തപുരത്ത് വ്യക്തമാക്കി.
ഇരു പാര്‍ട്ടികളുടെയും പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് . ശബരിമല വിഷയത്തില്‍ ഇടത് മുന്നണിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ സംഘര്‍ഷത്തിന് സര്‍ക്കാരിന് താല്‍പര്യമില്ല.
1990വരെ എല്ലാപ്രായത്തില്‍പെട്ട സ്‌ത്രീകളും ശബരിമല കയറി. കോടതിവിധി വന്നത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചിട്ടില്ലെന്നും സുപ്രീംകോടതി വിധിയായാലും ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കൂവെന്നും കോടിയേരി പറഞ്ഞു.
ശബരിമലയിൽ അന്തിമ വിധി വന്നാൽ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ശബരിമല വിഷയമാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ് എന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. എൽഡിഎഫിന് ഒരു വർഗീയ ശക്തികളുടെയും സഹായം ആവശ്യമില്ല.
ആർ.ബാലശങ്കറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് – ബിജെപി ധാരണ ശക്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് മിഷൻ പരാതി യുഡിഎഫ് ഉന്നയിച്ചയുടൻ കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തു.
വിവാദങ്ങൾ ഉണ്ടാക്കി പ്രതിപക്ഷം ജനശ്രദ്ധ തിരിക്കുകയാണ്. ഇടതുമുന്നണിയുടെ ജനപിന്തുണ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന് വർഗീയ ശക്തികളുമായി കൂട്ടുകെട്ടില്ല. സംസ്ഥാനത്ത് യുഡിഎഫ് – ബിജെപി ധാരണയാണ് ശക്തമെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha