ആചാരാനുഷ്ഠാനങ്ങള്‍ തുടരട്ടെയെന്നതാണ് യു.ഡി.എഫിന്റെ നിലപാട് ; . ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്; പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി
ശബരിമല വിഷയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ആചാരാനുഷ്ഠാനങ്ങള്‍ തുടരട്ടെയെന്നതാണ് യു.ഡി.എഫിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു . ശബരിമലയിലെ എല്‍.ഡി.എഫിന്റെ സ്റ്റാന്‍ഡ് എന്താണെന്ന് അവരുടെ അഖിലേന്ത്യ സെക്രട്ടറി പറഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയില്‍ ഈ വിഷയത്തില്‍ യു.ഡി.എഫിന്റെ സ്റ്റാന്‍ഡിലേക്ക് എല്‍.ഡി.എഫ് വന്നേ മതിയാകൂ . അതിനായി അവര്‍ കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റ് പിന്‍വലിക്കണം.
അതില്‍ അവര്‍ പ്രസ്റ്റീജും കൊണ്ടിരിന്നിട്ട് കാര്യമില്ല. ഇടക്കാലത്തുണ്ടായ നിയമന വിവാദവും തീരദേശ സംബന്ധമായ പ്രശ്‌നങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കും.. സ്ഥാനാര്‍ഥി ലിസ്റ്റ് വന്നപ്പോള്‍ അഡ്വാന്റേജ് യു.ഡി.എഫിനാണ്.
എല്ലാ സ്ഥലത്തും പോയി ജനങ്ങളുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കിയാണ് പ്രകടന പത്രിക ഉണ്ടാക്കിയത്. എല്‍.ഡി.എഫിനേക്കാള്‍ മികച്ച പ്രകടനപത്രികയായിരിക്കും യു.ഡി.എഫിന്റേത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തുന്നതോടെ യു.ഡി.എഫിന്റെ ഗ്രാഫ് മാറുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
കോടിയേരി ബാലകൃഷ്‌ണന്‍ എൻഎസ് എസ്സിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു . എന്‍.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്ന് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു . ഈ വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ എന്‍.എസ്.എസിന് ഒരു നിലപാടാണ് ഉള്ളത് .
അതിനുളള അവകാശം അവര്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ബിജെപിയും കോണ്‍ഗ്രസും ശബരിമലപ്രശ്‌നം ഇലക്ഷന്‍കാലത്ത് കുത്തിപ്പൊക്കി ജനവികാരം എതിരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും കോടിയേരി തിരുവനന്തപുരത്ത് വ്യക്തമാക്കി.
ഇരു പാര്‍ട്ടികളുടെയും പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് . ശബരിമല വിഷയത്തില്‍ ഇടത് മുന്നണിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ സംഘര്‍ഷത്തിന് സര്‍ക്കാരിന് താല്‍പര്യമില്ല.
https://www.facebook.com/Malayalivartha