കെ.സി റോസിക്കുട്ടി കോൺഗ്രസ് വിട്ടു; ലതിക സുഭാഷിന് ഒരു സീറ്റ് നല്‍കാന്‍ തയ്യാറായില്ല, സ്ത്രീകളെ നിരന്തരം അവഗണിക്കുന്നു
ഒരു വനിതാനേതാവ് കൂടി കോൺഗ്രസ് വിട്ടു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസിക്കുട്ടിയാണ് രാജി വെച്ചത്. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതില്‍ മനംനൊന്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കെപിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം, എഐസിസി അംഗത്വം എന്നിവ രാജിവച്ചു. സമീപ കാലങ്ങളിൽ പാർട്ടിയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് കെ സി റോസക്കുട്ടി പറഞ്ഞിരിയ്ക്കുന്നത്.
രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യയാത്രയില്‍ പൂര്‍ണസമയം ഉണ്ടായിരുന്ന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ ലതിക സുഭാഷിന് ഒരു സീറ്റ് കോൺഗ്രസ് നൽകിയില്ല. അതേ കുറിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ തന്നെ വേദനിപ്പിച്ചതായും കെ.സി റോസക്കുട്ടി വ്യക്തമാക്കി. ബിന്ദുകൃഷ്ണക്ക് സീറ്റിനായി കരയേണ്ടിവന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും അവര്‍ രാജിവെച്ചിട്ടുണ്ട്. വയനാടിനോടുള്ള അവഗണനയില്‍ അവര്‍ പ്രതിഷേധം അറിയിച്ചു. മഹിളാ കോണ്‍ഗ്രസ് മുന്‍ സെക്രട്ടറിയായിരുന്നു റോസിക്കുട്ടി ടീച്ചര്‍. വയനാട് ജില്ലയിൽ ഹൈക്കമാൻഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നുവന്നും മാനസികമായി പ്രയാസപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കൂട്ടിച്ചേർത്തു.
എന്നാൽ, പൊതു പ്രവർത്തനം വിടാൻ താൽപര്യമില്ലെന്നും പറഞ്ഞിരിയ്ക്കുകയാണ്. വയനാട്ടിൽ നിന്നുള്ള ആളുകളെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കാൻ ഏറെ പരിശ്രമിച്ചുവെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അംഗീകരിച്ചില്ലെന്നാണ് ആരോപണങ്ങൾ.
കൂടാതെ വയനാട്ടുകാരെ അവഗണിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും റോസക്കുട്ടി ടീച്ചർ പറഞ്ഞു. വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിൻ്റെ സ്ഥാനാർത്ഥിത്വമെന്നാണ് ആക്ഷേപിയ്ക്കുന്നത്.
https://www.facebook.com/Malayalivartha