രാഹുല്‍ ഗാന്ധി വളരെ മാന്യനായ നേതാവാണ് ; മോദിയുടെ നയങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിനുമുള്ളത്; ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ നിലനില്‍ക്കാന്‍ കഴിയാതെയായി; ആഞ്ഞടിച്ച് പിണറായി വിജയൻ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം വളരെ മാന്യനായ നേതാവാണെന്ന് പിണറായി പറഞ്ഞു. എന്നാൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ അദ്ദേഹം ഉയർത്തി . ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും ഒരേ നയമാണുള്ളത്.
സംഘപരിവാര്‍ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി . ഇത് മുതലെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിയും എസ് .ഡി.പി.ഐയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ നേതാക്കളെല്ലാം ബി.ജെ.പിയില്‍ ചേരുകയാണ്.
അവരുടെ കേന്ദ്ര നേതാക്കളെല്ലാം ബി.ജെ.പി പാളയത്തിലെത്തിയിട്ടുണ്ട്. ബി.ജെ.പിയ്ക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുകയാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇടത് പക്ഷം മാത്രമാണ് ബി.ജെ.പിയെ എതിര്‍ക്കുന്നത്. മോദിക്കും എനിക്കും വ്യത്യസ്ത നയങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു .
എന്നാല്‍ മോദിയുടെ നയങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിനുമുള്ളത്'.
കോണ്‍ഗ്രസിന്റെ സ്‌ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് സ്‌ത്രീകള്‍ ആ പാര്‍ട്ടി വിട്ടുപോരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ നിലനില്‍ക്കാന്‍ കഴിയാതെയായെന്നും പിണറായി വിജയന്‍ ആക്ഷേപിച്ചു .
ഇന്നലെ മുതിര്‍ന്ന നേതാവായ കെ. സി റോസക്കുട്ടി കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷും കഴിഞ്ഞ ദിവസം തലമൊട്ടയടിച്ച് പ്രതിഷേധിച്ച് രാജിവെച്ച് പോയിരുന്നു. സംരക്ഷണമോ പരിഗണനയോ കോണ്‍ഗ്രസ് സ്‌ത്രീകള്‍ക്ക് നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു .
https://www.facebook.com/Malayalivartha